അബൂദബി: സ്കൂളുകൾ പൂട്ടി കുടുംബങ്ങൾ നാട്ടിലേക്ക് തിരിച്ചു തുടങ്ങിയ ആദ്യ ദിനത്തിൽ തന്നെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 14 മണിക്കൂറിലേറെ വൈകിയത് കൊടും ദുരിതമായി. വെള്ളിയാഴ്ച പുലർച്ചെ 12.15ന് പുറപ്പെടേണ്ടിയിരുന്ന െഎ.എസ് 348 അബൂദബി-കോഴിക്കോട് വിമാനമാണ് കണക്കറ്റ് വൈകിയത്.
വിമാനത്തിലേക്ക് കൊണ്ടു പോകാൻ ഒരു സംഘം യാത്രക്കാരെ ബസിൽ കയറ്റിയ ശേഷമാണ് സാേങ്കതിക തകരാറുണ്ടെന്ന വിവരം ലഭിച്ചത്. യാത്ര വൈകുമെന്ന് അറിയിപ്പ് നൽകിെയങ്കിലും വ്യക്തമായ കാരണം പറയാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും കൃത്യമായ വിശദീകരണമോ ഉറപ്പോ നൽകാതെ വന്നപ്പോൾ യാത്രക്കാർ റീ ഫണ്ടും താമസ സൗകര്യവും ആവശ്യപ്പെട്ടു. 170 ലേറെ യാത്രക്കാരാണ് പുറപ്പെടേണ്ടിയരുന്നത്.
ഏറെ വൈകി ഹോട്ടലിൽ താമസസൗകര്യം നൽകാൻ സമ്മതിച്ചെങ്കിലും എല്ലാ യാത്രക്കാർക്കും മുറികൾ ലഭിച്ചപ്പോഴേക്കും ഏറെ വൈകി. ഉച്ചക്ക് 12മണിക്ക് പുറപ്പെടുമെന്നും നാലു മണിക്ക് പുറപ്പെടുമെന്നുമെല്ലാം ഇടക്കിടെ അറിയിപ്പുകൾ വന്നെങ്കിലും തീരുമാനമായില്ല. പിന്നീട് വൈകീട്ട് 6.45 ഒാടെയാണ് യാത്രക്കാരെ വിമാനത്തിലേക്ക് കയറ്റി പുറപ്പെടുമെന്ന് അറിയിപ്പു ലഭിച്ചത്. കുഞ്ഞുങ്ങളുമൊന്നിച്ച് യാത്രക്ക് ഒരുങ്ങിയ കുടുംബങ്ങളും നോമ്പനുഷ്ഠിക്കുന്ന യാത്രക്കാരുമെല്ലാം ഏറെ ബുദ്ധിമുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.