യു.എ.ഇ അംബാസഡർ യൂസുഫ് അൽ ഉതൈബ

അബുദാബി ആക്രമണം: ഹൂതികൾ മിസൈലുകൾ ഉപയോഗിച്ചെന്ന്

ദുബൈ: അബൂദബിയിൽ മൂന്നു പേരുടെ മരണത്തിന് കാരണമായ ആക്രമണത്തിന് ഹൂതികൾ ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചതായി വെളിപ്പെടുത്തൽ.

യു.എസിലെ യു.എ.ഇ അംബാസഡർ യൂസുഫ് അൽ ഉതൈബയാണ് നിർണായകമായ കാര്യം അമേരിക്കയിൽ ഒരു ചടങ്ങിൽ സംസാരിക്കവെ വ്യക്തമാക്കിയത്.

നേരത്തെ ഡ്രോണുകൾ മാത്രമാണ് ഉപയോഗിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.

ആദ്യമായാണ് മിസൈൽ ഉപയോഗിച്ചതായി ഔദ്യേഗികമായി വെളിപ്പെടുത്തുന്നത്. ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പലതവണകളായി സിവിലയൻ കേന്ദ്രങ്ങളെ ലക്ഷ്യംവെച്ച് തൊടുത്തുവിട്ടതായും മിക്കതും തടയപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ചിലത് നിർഭാഗ്യവശാൽ തടയാൻ കഴിയാത്തതാണ് മൂന്നു പേരുടെ മരണത്തിനിടയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂയിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷനൽ സെക്യൂരിറ്റി ഓഫ് അമേരിക്ക സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിൽ സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹൂതികളെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം

അബൂദബി: അബൂദബി ആക്രമണത്തി‍‍െൻറ പശ്ചാത്തലത്തിൽ ഭീകരസംഘടനകളുടെ പട്ടികയിൽ ഹൂതികളെ വീണ്ടും ഉൾപ്പെടുത്തണമെന്ന് യു.എസിനോട് യു.എസിലെ യു.എ.ഇ അംബാസഡർ യൂസുഫ് അൽ ഉതൈബ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം പരിഗണനയിലാണെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ബുധനാഴ്ച മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുമുണ്ട്. അതിനിടെ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ യു.എസ് ഡിഫൻസ് സെക്രട്ടറി ലോയ്ഡ് ആസ്റ്റിനുമായി സംസാരിച്ചു. ഇരുവരും സൈനിക-സുരക്ഷ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഹൂതി ആക്രമണങ്ങളെ ചെറുക്കുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു.

Tags:    
News Summary - Abu Dhabi attack: Houthis use missiles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.