ജയിലില്‍ ലൈംഗിക അതിക്രമം: ഏഴുപേര്‍ക്കെതിരെ കേസ്

ദുബൈ: സെല്ലില്‍ അതിക്രമിച്ചു കയറി തടവുകാരനെ സംഘടിതമായി ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസില്‍ അതേ ജയിലിലെ അന്തേവാസികളായ ഏഴുപേര്‍ക്കെതിരെ കേസ്. സ്വദേശി തടവുകാരനെ അതിക്രമിച്ച സംഘത്തില്‍ ആറ് യു.എ.ഇ പൗരന്‍മാരും ഒരു കൊമോറോസ് ദ്വീപുകാരനുമാണുള്ളത്. രണ്ടു തവണയാണ് ഇവര്‍ കൂട്ടമായി ലൈംഗിക അതിക്രമം നടത്തിയത്. ഇരയാക്കപ്പെട്ടയാള്‍ ആദ്യ തവണ പരാതി നല്‍കാന്‍ മുതിര്‍ന്നെങ്കിലും പിന്‍മാറുകയായിരുന്നു. ആവര്‍ത്തിച്ചതോടെ ജയില്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ കുറ്റം നിഷേധിച്ചു. പരാതിക്കാരന്‍ പരാതി പിന്‍വലിച്ചതായും അവര്‍ പറഞ്ഞു. എന്നാല്‍ സെല്ലില്‍ ഉറങ്ങിക്കിടക്കവെ സംഘം വിളിച്ചുണര്‍ത്തി ഭീഷണിപ്പെടുത്തി ബലാല്‍ക്കാരം ചെയ്യുകയായിരുന്നുവെന്ന് ഇരയാക്കപ്പെട്ട 24കാരന്‍ കോടതിയെ അറിയിച്ചു. 
പരാതി നല്‍കാന്‍ മുതിര്‍ന്നെങ്കിലും അവര്‍ വീണ്ടും അക്രമിക്കുമെന്ന് ഭയന്നാണ് വേണ്ടെന്നുവെച്ചത്. 
എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും അക്രമികള്‍ മുറിയിലത്തെി അതിക്രമം നടത്തിയതോടെയാണ് അധികൃതരെ അറിയിച്ചതെന്നും ഇയാള്‍ പറഞ്ഞു.  

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.