പിഞ്ചുകുഞ്ഞിനെ 10,000  ദിര്‍ഹത്തിന് വിറ്റു 

അബൂദബി: 73 ദിവസം പ്രായമുള്ള കുഞ്ഞിനെ 10,000 ദിര്‍ഹത്തിന് വിറ്റ കേസില്‍ നാല് ഏഷ്യക്കാരെ അബൂദബി ക്രിമിനല്‍ കോടതിയില്‍ വിചാരണക്ക് ഹാജരാക്കി. അതേസമയം, കുഞ്ഞിന്‍െറ അമ്മയും കേസിലെ ഒന്നാം പ്രതിയുമായ സ്ത്രീ കോടതിയില്‍ ഹാജരായില്ല. കേസ് വിചാരണ നവംബര്‍ ഏഴിലേക്ക് നീട്ടിവെച്ചു. ഒന്നാം പ്രതി പ്രസവിക്കുന്നതിന് മുമ്പ് ഒരു ആരാധനാലയത്തില്‍വെച്ചാണ് പരിചയപ്പെട്ടതെന്ന് രണ്ടാം പ്രതിയായ സ്ത്രീ പറഞ്ഞു.
 പ്രസവിച്ചതിന് ശേഷം ഒന്നാം പ്രതിയെ സഹായിക്കാനായി അവരുടെ താമസസ്ഥലത്ത് ചെന്നു. രണ്ട് മാസത്തിന് ശേഷം കുഞ്ഞിനെ പരിചരിക്കാനാവുന്നില്ളെന്ന് അമ്മ രണ്ടാം പ്രതിയെ അറിയിച്ചു. 
ഇക്കാര്യം അബൂദബിയില്‍ താമസിക്കുന്ന സ്വദേശിയെ അറിയിച്ചപ്പോള്‍ അമ്മയെയും കുഞ്ഞിനെയും കൊണ്ടുചെല്ലാന്‍ അദ്ദേഹം പറയുകയായിരുന്നു. 
അവരെയും കൊണ്ട് ചെന്നപ്പോള്‍ അദ്ദേഹം അവിടെയില്ലായിരുന്നു. 
എന്നാല്‍, 10000 ദിര്‍ഹത്തിന് കുട്ടിയെ വാങ്ങാന്‍ തയാറായി ഒരു സ്ത്രീ ഉണ്ടായിരുന്നുവെന്നും അവര്‍ക്ക് കുട്ടിയെ വില്‍ക്കുകയായിരുന്നുവെന്നും രണ്ടാം പ്രതി മൊഴി നല്‍കി.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.