ദുബൈ: ദുബൈയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ദുബൈ പ്രാഥമിക കോടതി വിധിച്ച ആറു ലക്ഷം ദിര്‍ഹം (ഏകദേശം 1.08 കോടി രൂപ) നഷ്ടപരിഹാരം ദുബൈ അപ്പീല്‍ കോടതി ശരിവെച്ചു.
പാലക്കാട് കണ്ണാടി സ്വദേശിയായ ശിവനാണ് ഈ തുക ലഭിക്കുക. 2014 ഒക്ടോബര്‍ 23ന് അല്‍ഖൂസില്‍ വെച്ചായിരുന്നു അപകടം നടന്നത്. ജോലിക്ക് പോകാനായി വാഹനം കാത്തുനില്‍ക്കുമ്പോള്‍ പാക്കിസ്താനി ഓടിച്ച കാര്‍ നിയന്ത്രണം വിട്ടുവന്ന ശിവനെയും കൂട്ടുകാരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ തല്‍ക്ഷണം മരിച്ചു. ശിവനുള്‍പ്പെടെയുള്ള മറ്റ് രണ്ടാളുകള്‍ക്ക് പരിക്കേറ്റു.
ശിവന്‍െറ ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടതായി വന്നു. 75 ദിവസത്തോളം റാശിദ് ആശുപത്രിയില്‍ ചികിത്സ നടത്തിയതിന് ശേഷം തുടര്‍ ചികിത്സക്കായി കേരളത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ദുബൈ അല്‍ക്കബ്ബാന്‍ അസോസിയേറ്റ്സിന്‍െറ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍റായ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖേന 20 ലക്ഷം ദിര്‍ഹം നഷ്ട പരിഹാരം ആവശ്യപ്പെട്ട് ദുബൈ പ്രാഥമിക കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു. കോടതിയില്‍ ആറു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ഒമ്പത് ശതമാനം പലിശയടക്കം നല്‍കാന്‍ വിധിച്ചു. എന്നാല്‍ ഇതിനെതിരെ എതിര്‍കക്ഷിയായ സക്കര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയും ശിവനുവേണ്ടി അല്‍ക്കബ്ബാന്‍ അഡ്വക്കേറ്റ്സും അപ്പീല്‍ ഫയല്‍ ചെയ്തു. രണ്ട് അപ്പീലുകളും പരിശോധിച്ച അപ്പീല്‍ കോടതി പ്രാഥമിക കോടതിയുടെ വിധി ശരിവെക്കുകയും അതനുസരിച്ച് ആറു ലക്ഷം ദിര്‍ഹം ഒമ്പത് ശതമാനം പലിശയടക്കം ശിവന് നല്‍കാന്‍ ഉത്തരവിടുകയുമായിരുന്നു. ഈ തുക ലഭിക്കുന്നതിന് വേണ്ടി വിധി തടഞ്ഞ് ഹര്‍ജി ഫയല്‍ ചെയ്തതായി അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.