അബൂദബിയില്‍ നാണയപ്പെരുപ്പം 3.4 ശതമാനം വര്‍ധിച്ചു

അബൂദബി: അബൂദബിയില്‍ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയില്‍ ഫെബ്രുവരി മാസത്തില്‍ 3.4 ശതമാനം വര്‍ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയെ അപേക്ഷിച്ചാണ് 2016 ഫെബ്രുവരിയില്‍ വിലക്കയറ്റം അനുഭവപ്പെട്ടതെന്ന് അബൂദബി സ്റ്റാറ്റിസ്റ്റിക്സ് സെന്‍റര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 
ഹൗസിങ്, വൈദ്യുതി, വെള്ളം തുടങ്ങിയവയിലാണ് വര്‍ധനയുണ്ടായത്. ഈ മേഖലകളിലെ ചെലവില്‍ 8.2 ശതമാനം വര്‍ധനയാണുണ്ടായിട്ടുള്ളത്.  സാമ്പത്തിക വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും അബൂദബിയില്‍ വാടക ഉയരുന്നുവെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് സെന്‍റര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.  2015ല്‍ വാടകയില്‍ നാല് ശതമാനം വര്‍ധനയുണ്ടായിട്ടുള്ളതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.    
താമസ സൗകര്യം, ഇന്ധനം, വെള്ളം, വൈദ്യുതി തുടങ്ങിയ മേഖലകളാണ് പണപ്പെരുപ്പത്തിന് 79.5 ശതമാനവും കാരണമായത്. ഭക്ഷ്യപാനീയ മേഖലയില്‍ 1.4 ശതമാനവും റെസ്റ്റോറന്‍റ്സ് ആന്‍റ് ഹോട്ടല്‍സ് മേഖലയില്‍ 6.1 ശതമാനവും വര്‍ധനയാണ് രേഖപ്പെടുത്തിയത്.  അതേസമയം, ഉപഭോക്തൃ വിഭാഗത്തില്‍ 0.2 ശതമാനത്തിന്‍െറ കുറവുണ്ടായിട്ടുണ്ട്.  
ഗതാഗത മേഖലയില്‍ ചെലവിലുണ്ടായ കുറവാണ് ഉപഭോക്തൃ മേഖലയില്‍ കുറവിന് കാരണമായത്. ഉപഭോക്തൃ വില സൂചികയില്‍ അബൂദബി മേഖലയില്‍ നാല് ശതമാനവും അല്‍ഐനില്‍ 2.8 ശതമാനവും പശ്ചിമ മേഖലയില്‍ 2.2 ശതമാനവും കുറവുണ്ടായിട്ടുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.