രാജ്യത്തെ ഇ-നിയമനം 10 ശതമാനം വര്‍ധിച്ചു

അബൂദബി: യു.എ.ഇയില്‍ ഇ-നിയമനത്തില്‍ പത്ത് ശതമാനം വര്‍ധനയുണ്ടായതായി മോണ്‍സ്റ്റര്‍ എംപ്ളോയ്മെന്‍റ് ഇന്‍ഡക്സ് സര്‍വേ. ജി.സി.സിയില്‍ ബഹ്റൈനിലാണ് ഏറ്റവും കൂടുതല്‍ വര്‍ധനയുണ്ടായത് (23 ശതമാനം). 2016 ജൂണ്‍ വരെയുള്ള കണക്കാണിത്. എന്നാല്‍, ജി.സി.സി മേഖല മൊത്തം എടുക്കുമ്പോള്‍ ഇ-നിയമനത്തില്‍ 20 ശതമാനം കുറവ് വന്നതായാണ് സര്‍വേ വ്യക്തമാക്കുന്നത്. സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് രാജ്യങ്ങളില്‍ ഇ-നിയമനത്തില്‍ കാര്യമായ കുറവുണ്ടായതാണ് ഇതിന് കാരണം. ഖത്തറില്‍ 25 ശതമാനവും സൗദിയില്‍ 19 ശതമാനവും കുവൈത്തില്‍ ഒമ്പത് ശതമാനവും കുറവുണ്ടായി.
 ഒമാനില്‍ മൂന്ന് ശതമാനം വര്‍ധനവുണ്ട്.
യു.എ.ഇയില്‍ ആരോഗ്യ മേഖലയിലാണ് ഏറ്റവും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കപ്പെട്ടതെന്നും സര്‍വേ പറയുന്നു. 46 ശതമാനമാണ് വളര്‍ച്ച. ചില്ലറ വ്യാപാര രംഗമാണ് തൊട്ടുപിന്നില്‍. 2015നെ അപേക്ഷിച്ച് 36 ശതമാനം കൂടുതല്‍ നിയമനമാണ് 2016ല്‍ ചില്ലറ വ്യാപാര രംഗത്ത് നടത്തിയത്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.