ഷാര്‍ജ: ഷാര്‍ജ വ്യവസായ മേഖലയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മൂന്ന് ബേക്കറി തൊഴിലാളികള്‍ മരിച്ചു. അഫ്ഗാന്‍ സ്വദേശികളാണ് മരിച്ചത്. നിരവധി കടകളും വെയര്‍ഹൗസുകളും വാഹനങ്ങളും കത്തിനശിച്ചു. വ്യവസായ മേഖല 10ല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 3.45ഓടെയാണ് തീപിടിത്തം ഉണ്ടായത്.
പെര്‍ഫ്യൂം വെയര്‍ഹൗസ്, നാല് കടകള്‍, ബേക്കറി, ഗ്രോസറി എന്നിവ പൂര്‍ണമായും കത്തിനശിച്ചു. 13 വാഹനങ്ങളും കത്തിപ്പോയി. ബേക്കറിക്കുള്ളില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്. തീയണച്ചുകഴിഞ്ഞപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടത്തെിയതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ സുവൈദി പറഞ്ഞു. തീപിടിത്ത വിവരം അറിഞ്ഞയുടന്‍ സിവില്‍ ഡിഫന്‍സ് സ്ഥലത്തത്തെി. പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കളായതിനാല്‍ അതിവേഗം പടര്‍ന്നു. തൊട്ടടുത്തുള്ള സ്ഥാപനങ്ങളില്‍ നിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചു. ഇങ്ങോട്ടുള്ള റോഡും സീല്‍ ചെയ്തു.
സംനാന്‍, സജ, മുവൈല സ്റ്റേഷനുകളില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് സംഘം കഠിന പരിശ്രമം നടത്തിയാണ് രാവിലെ ഒമ്പത് മണിയോടെ തീയണക്കാന്‍ സാധിച്ചത്. ബേക്കറിയുടെ ഒരുഭാഗത്താണ് തൊഴിലാളികള്‍ താമസിച്ചിരുന്നത്. ഇത് സുരക്ഷാ നിയമങ്ങളുടെ ലംഘനമാണെന്ന് സിവില്‍ ഡിഫന്‍സ് പറഞ്ഞു. തീപിടിത്തത്തിന്‍െറ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം നടന്നുവരികയാണെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.