ദുബൈ കെ.എം.സി.സിയുടെ യമന്‍ ഫണ്ട് കൈമാറി

ദുബൈ: യമന്‍ വി കെയര്‍ കാമ്പയിനോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സമാഹരിച്ച 25 ടണ്‍ ഭക്ഷ്യവസ്തുക്കളും പുതുവസ്ത്രങ്ങളും മണ്ഡലം, ജില്ലാ കമ്മിറ്റികള്‍ പ്രവര്‍ത്തകരില്‍ നിന്ന് സമാഹരിച്ച ഒരു ദിവസത്തെ വേതനവും അടങ്ങിയ ധനസഹായവും എമിറേറ്റ് റെഡ്ക്രസന്‍റിന് കൈമാറി.  ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് പി.കെ അന്‍വര്‍നഹയും ജന. സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടിയും റെഡ്ക്രസന്‍റ് മാനേജര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഹാജ് അല്‍ സറൂനിക്ക് കൈമാറി. 
ദുബൈ സര്‍ക്കാരിന്‍െറയും കോര്‍പ്പറേറ്റുകളുടെയും  വലിയ സഹായം റെഡ് ക്രസന്‍റിന് ലഭിക്കുന്നുണ്ടെങ്കിലും ദുബൈ കെ.എം.സി.സിയില്‍ നിന്ന് ലഭിക്കുന്ന ഓരോ ദിര്‍ഹത്തിനും മൂല്യമേറെയാണണെന്ന് അല്‍ സറൂനി വ്യക്തമാക്കി.  ഇന്ത്യന്‍ പ്രവാസികളുടെ മനുഷ്യസ്നേഹത്തിന്‍െറ ഉദാത്തമായ മാതൃകയാണിത്. ഇന്ത്യയും യു.എ.ഇയും കാത്തുസൂക്ഷിച്ചുപോരു നൂറ്റാണ്ടുകളുടെ പൈതൃകത്തിന്‍െറ ശ്രേഷ്ഠമായ സാംസ്കാരിക കണ്ണിയായാണ് കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ തങ്ങള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
യമനില്‍ പുനര്‍നിര്‍മാണം, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം തുടങ്ങി വളരെ അത്യാവശ്യമായ പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. 1,38,000 വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്‍െറ ഗുണം ലഭിച്ചു കഴിഞ്ഞു. 150ഓളം സ്കൂളുകളുടെയും 50ഓളം ആശുപത്രികളുടെയും  പുനര്‍ നിര്‍മാണം ഏറെ പുരോഗമിച്ചിട്ടുണ്ട്. കുടുംബങ്ങള്‍ക്ക് ദിവസേനയുള്ള ഭക്ഷണം കൂടാതെ മരുന്നും വസ്ത്രവും നല്‍കുന്നു. ഏഥന്‍ തുറമുഖത്ത് വെയര്‍ഹൗസുകള്‍ സ്ഥാപിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നുണ്ട്.
യു.എ.ഇ കെ.എം.സി.സി ജന. സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, അഡ്വ. സാജിദ് അബൂബക്കര്‍, മുസ്തഫ തിരൂര്‍, ഉമ്മര്‍ ഹാജി ആവയില്‍, ഉസ്മാന്‍ പി. തലശ്ശേരി, അഷ്റഫ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.