ഷാർജയിൽ വ്യാജ സ്വർണ തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതികൾ
ഷാർജ: വ്യാജ സ്വർണം വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്ത കേസിൽ 12 ഏഷ്യൻ വംശജരടങ്ങുന്ന സംഘത്തെ ഷാർജ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് പിടികൂടി.
കബളിപ്പിക്കപ്പെട്ടതായി നാട്ടുകാരിൽനിന്ന് ഒന്നിലധികം പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
അജ്ഞാതരായ ഏഷ്യക്കാർ വ്യാജ സ്വർണം നൽകി താമസക്കാരെ കബളിപ്പിക്കുന്നതായി നിരവധി പരാതികൾ അധികൃതർക്ക് ലഭിച്ചതായി ഷാർജ പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വകുപ്പ് ഡയറക്ടർ കേണൽ ഒമർ അഹമ്മദ് അബു അൽ-സൗദ് പറഞ്ഞു.
ക്രിമിനലുകളെ നിരീക്ഷിച്ച് അവരുടെ രീതി പിന്തുടർന്നാണ് അന്വേഷണസംഘത്തിന് പ്രതികളെ പിടികൂടാനായത്. വ്യാജ സ്വർണ വിതരണം, ഇരകളെ നിരീക്ഷിക്കൽ, വിലപേശൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്തതായി പ്രതികൾ സമ്മതിച്ചു. കുറഞ്ഞ നിരക്കിൽ മൊബൈൽ ഫോണുകൾ വാഗ്ദാനം ചെയ്താണ് തട്ടിപ്പിന്റെ തുടക്കം.
മാർക്കറ്റുകളിൽ ഷോപ്പർമാരുമായി ഇടപഴകി ഒറിജിനൽ സ്വർണം അവരെ കാണിക്കും. ഇരകൾക്ക് സ്വർണം ബോധ്യപ്പെട്ടാൽ കുറഞ്ഞ വിലക്ക് വിൽക്കാൻ അവർ കരാർ തയാറാക്കും. പക്ഷെ, വിതരണം ചെയ്യുന്നത് വ്യാജ സ്വർണമായിരിക്കും.
സ്വർണം പൂശിയ ലോഹക്കഷണങ്ങൾ രാജ്യത്തിന് പുറത്തുനിന്ന് എത്തിക്കാനും ശ്രമം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.