ദമ്മാം: വേറിട്ട വഴികളികളിലൂടെ സഞ്ചരിച്ച് വാണിജ്യ രംഗത്ത് നവീന ആശയങ്ങളുമായി വിപ്ലവം രചിക്കുകയാണ് ദമ്മാമിലൊരു സ്വദേശി വനിത. ഡിജിറ്റൽ പെട്രോൾ സ്‌റ്റേഷൻ എന്ന ആശയം സാക്ഷാത്ക്കരിച്ച നിറവിലാണ് മെർവത് ബുഖാരി. സൗദിയിൽ വനിതകൾക്ക് വാഹനം ഒാടിക്കാൻ തുടങ്ങാനിരിക്കെ സ്ത്രീ ഉപഭോക്താക്കൾക്ക് ഇണങ്ങും വിധം സംവിധാനങ്ങളൊരുക്കിയ ഇത്തരമൊരു സംരഭം ജി.സി.സി രാഷ്‌ട്രങ്ങളിൽ തന്നെ ആദ്യത്തേതാണ്. മാധ്യമപ്രവർത്തകയായ മെർവത് കവിയും എഴുത്തുകാരിയുമാണ്.
പ്രമുഖ പ്രസിദ്ധീകരണ സ്ഥാപനത്തിലെ മാഗസിനിൽ എഡിറ്റർ എന്ന തസ്‌തികയിൽ തേൻറതായ ഇടം അടയാളപ്പെടുത്തിയ ശേഷമാണ് വാണിജ്യ, വ്യവസായ മേഖലയിലേക്ക് കളം മാറുന്നത്. മാധ്യമ പ്രവർത്തന രംഗത്ത് മികവ് തെളിയിച്ചിട്ടും കൂടുതൽ ക്രിയാത്മകമായ സാമൂഹിക ഇടപെടൽ നടത്തണമെന്ന ലക്ഷ്യബോധത്തോടെയാണ് പുതിയ രംഗത്തേക്കുള്ള ചുവടുമാറ്റം. മാധ്യമ പ്രവർത്തക ജീവിതത്തിൽ വനിതകളടക്കമുള്ള നിരവധി വ്യവസായ പ്രമുഖരെ നേരിൽ കാണാനും അഭിമുഖം നടത്താനും ഇവർക്ക് സാധിച്ചിട്ടുണ്ട്. അതുവഴിയുള്ള ബന്ധങ്ങളിലൂടെയാണ് വാണിജ്യരംഗത്തേക്ക് ചുവട് വെച്ചത്. ആദ്യ സംരംഭം ബ്യുട്ടി പാർലറായിരുന്നു. ആരോഗ്യ മേഖലയിലെ ചില വനിതാ സുഹൃത്തുക്കളുമായുള്ള സൗഹൃദങ്ങളിൽ നിന്ന് പെട്രോൾ സ്റ്റേഷനോട് േചർന്ന് സ്‌ത്രീകൾക്ക് മാത്രമായി അത്യാധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള വിശ്രമ, വിനോദ കേന്ദ്രമെന്ന ആശയം രൂപം കൊള്ളുന്നത്.
പിന്നീട്, സൗന്ദര്യ വർധക വസ്‌തുക്കൾ, പ്ലാസ്റ്റിക് സർജറി, ദന്ത സംരക്ഷണം, അവശ്യ സാധനങ്ങളുടെ വിൽപന തുടങ്ങി സ്ത്രീകൾക്കായുള്ള ഒേട്ടറെ ആധുനിക സംവിധാനങ്ങൾ ഉൾകൊള്ളുന്ന ഒരു മികച്ച സംരംഭമെന്ന രീതിയിലേക്ക് ഇൗ ആശയം വികാസം പ്രാപിച്ചു. പൊതു ഇടങ്ങളിലും യാത്രക്കിടയിലും സ്‌ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ദുരീകരിക്കുകയും അവർക്കു കൂടി അഭിമാനത്തോടെ ജീവിക്കാനാവുന്ന പ്രയാസരഹിതമായ ജീവിത സാഹചര്യത്തിെൻറയും സാമൂഹികാവസ്ഥയുടെയും നിർമിതിയുമാണ് തെൻറ ലക്ഷ്യമെന്നും മെർവത് പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള താമസ മുറികൾ, പ്രത്യേക ശുചിമുറികൾ, വിശ്രമ സ്ഥലങ്ങൾ, കളി സ്ഥലങ്ങൾ തുടങ്ങിയവയും ഈ പെട്രോൾ സ്റ്റേഷനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ദീർഘദൂര യാത്രക്കാർക്ക് ഏറെ ഗുണകരമാവും വിധമാണ് സ്ഥാപനത്തിെൻറ രൂപകൽപന. സൗദിയിൽ ഇൗ വർഷം മുതൽ സജീവമാകുന്ന വനിതാ ഡ്രൈവർമാരെ ആകർഷിക്കുന്ന ഇൗ സംവിധാനം കൂടുതൽ മികച്ച രീതിയിൽ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.