നജ്റാൻ: സൗദിയിലെത്തിയ ദിവസം രാത്രി റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സ്വദേശിയായ ബബുലൂ ഗംഗാറാമിന്റെ (38) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
രണ്ടു മാസം മുമ്പാണ് ഇദ്ദേഹം പുതിയ വിസയിൽ തൊഴിൽ തേടി നജ്റാനിൽ എത്തിയത്. ജിദ്ദ വിമാനത്താവളം വഴി ലഖ്നോവിലാണ് മൃതദേഹം എത്തിച്ചത്. നാട്ടുകാരനായ സുരേഷ് സഹനി എന്ന ആളിന്റെ പേരിൽ വീട്ടുകാർ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പവർ ഓഫ് അറ്റോണി കൊടുക്കുകയും ആദ്യ ഘട്ടത്തിൽ തന്നെ അദ്ദേഹം ഇതിനായുള്ള ശ്രമം ഉപേക്ഷിക്കുകയുമായിരുന്നു.
ശേഷം ഗംഗാറാമിനെ നാട്ടിൽനിന്ന് കയറ്റിവിട്ട ട്രാവൽസ് ഉടമ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടു. കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ അഭ്യർഥന പ്രകാരം പ്രതിഭ സാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം കൺവീനറും കമ്യൂണിറ്റി വെൽഫെയർ അംഗവുമായ അനിൽ രാമചന്ദ്രന്റെ പേരിൽ പുതിയ പവർ ഓഫ് അറ്റോണി വരുത്തി നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയായിരുന്നു.
സൗദിയിൽ എത്തിയതിനുശേഷം സ്പോൺസറുടെ കീഴിൽ ജോലിയിൽ പ്രവേശിച്ചിരുന്നില്ല എന്ന കാരണത്താൽ സ്പോൺസർ ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി. തുടർന്ന് ഇന്ത്യൻ കോൺസുലേറ്റ് എംബാമിങ് ഫീസും എയർ കാർഗോ ഫീസും വഹിച്ച് മൃതദേഹം സ്വദേശത്ത് എത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.