റിയാദ്: ട്രാഫിക് അപകട റിപ്പോർട്ടുകൾ റമദാൻ മുതൽ ഇലക്േട്രാണിക് സംവിധാനത്തിലൂടെയായിരിക്കും രേഖപ്പെടുത്തുകയെന്ന് സൗദി ട്രാഫിക് വകുപ്പ് ഉപമേധാവി ഡോ. മുഹമ്മദ് ബിൻ ശബാബ് അൽബുഖ്മി പറഞ്ഞു. നാലാമത് സൗദി ഇൻഷുറൻസ് സമ്മേളനത്തിൽ വാഹന ഇൻഷുറൻസ് വികസനം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകട റിപ്പോർട്ടിങ് പേപ്പറുകൾ ഒഴിവാക്കാനുള്ള നടപടി ട്രാഫിക് വകുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ നാഇഫിെൻറ നിർദേശത്തെ തുടർന്നാണിത്. ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പിഴ ചുമത്താൻ തീരുമാനിച്ചിട്ടുണ്ട്. അതുടനെ ഉണ്ടാകും. 150 റിയാൽ വരെയായിരിക്കും പിഴ. മുഴുവൻ വാഹനങ്ങൾക്കും ഇൻഷുറൻസ് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിലവിൽ ഇൻഷുറൻസുള്ള വാഹനങ്ങളുടെ അനുപാതം 46 ശതമാനമാണ്. സ്വദേശികളുടെയും രാജ്യത്തെ വിദേശികളുടെയും ട്രാഫിക് സുരക്ഷ വ്യവസ്ഥാപിതമാക്കാൻ സൗദി മോണിറ്ററിങ് ഏജൻസിയും ഇൻഷുറൻസ് കമ്പനിയും തമ്മിൽ ബന്ധപ്പെടുത്താനും ട്രാഫിക് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഉപഭോക്താവിന് നിലവാരത്തിലും വേഗത്തിലും ഇൻഷുറൻസ് കമ്പനികൾ സേവനം ലഭ്യമാക്കേണ്ടതുണ്ട്. നിയമ ലംഘനങ്ങളിൽ പെടാതിതിരിക്കാൻ ഇൻഷുറൻസ് കാലാവധി തീരുന്ന സമയം ഉപഭോക്താക്കളെ അറിയിക്കുമെന്നും ട്രാഫിക് ഉപമേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.