ഷൺമുഖൻ
റിയാദ്: അഞ്ചു മാസമായി സൗദി അറേബ്യയിലെ വാദീദവാസിർ സുലയിൽ ജനറൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്ന തമിഴ്നാട് കന്യാകുമാരി നാഗർകോവിൽ സ്വദേശി ശങ്കരൻ ഷൺമുഖൻെറ (33) മൃതദേഹം നാട്ടിലെത്തിച്ചു. ഇത്തിഹാദ് വിമാനത്തിൽ ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു. ഷണ്മുഖന് എട്ടു വര്‍ഷമായി സുലയിൽ വാഹന മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. മാര്‍ച്ച് 18നാണ് മരിച്ചത്. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബം റിയാദ് ഇന്ത്യൻ എംബസിയിൽ വിവരം അറിയിച്ചിരുന്നു. റിയാദ് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ വളൻറിയറും റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാനുമായ റഫീഖ് മഞ്ചേരി, മലപ്പുറം ജില്ല കെ.എം.സി.സി വെൽഫെയർ വിങ് ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കൽ, റിയാസ് തിരൂർക്കാട്, ഇസ്ഹാഖ് താനൂർ, സലീം സിയാംകണ്ടം എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. മലയാളി സാമൂഹിക പ്രവർത്തകരാണ് ഇടപെട്ടത്സുലയിൽനിന്ന് മൃതദേഹം റിയാദ് ഷുമേസി ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് സുലയിൽ കെ.എം.സി.സി നേതാക്കളായ അലി അമ്മിനിക്കാട്, ഹംസ കണ്ണൂർ, റഷീദ് അമ്മിനിക്കാട്, അഷ്റഫ് കുറ്റ്യാടി എന്നിവരുടെ സഹായമുണ്ടായി. പിതാവ്: ശങ്കരൻ. മാതാവ്: ചിദംബരവടിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.