സയ്യിദ് അലി
യാംബു: വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന തമിഴ്നാട് സ്വദേശി യാംബുവിൽ മരിച്ചു. തമിഴ്നാട്ടിലെ കടയനല്ലൂർ പുളിയങ്ങാടി സ്വദേശിയായ സയ്യിദ് അലി (38) ആണ് യാംബു ജനറൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ഞായറാഴ്ച രാവിലെ മരിച്ചത്.ഈ മാസം എട്ടിന് യാംബുവിലെ ടൊയോട്ട സിഗ്നലിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് വാഹനമിടിച്ചത്.
യാംബുവിൽ അൽബേക് ബ്രോസ്റ്റഡ് ജീവനക്കാരനായിരുന്നു. 20 ദിവസത്തെ അവധിയിൽ നാട്ടിൽപോയി വിവാഹിതനായി തിരിച്ചെത്തി രണ്ടാം ദിവസമാണ് അപകടമുണ്ടായത്. തലയിലേറ്റ ക്ഷതം ഗുരുതരമായിരുന്നു. യാംബു ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായി. ശേഷം 17 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞു. അതിനിടെയാണ് മരണം. മൊയ്തീൻ അബ്ദുൽ ഖാദർ, റൈവു അമ്മാൾ ദമ്പതികളുടെ മകനാണ്.
ഭാര്യ: നസ്കത്ത്. ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം യാംബുവിൽ ഖബറടക്കും. നടപടികൾ പൂർത്തിയാക്കാൻ കമ്പനി അധികൃതരും യാംബു നവോദയ ജീവകാരുണ്യ വിഭാഗവും ഇന്ത്യൻ വെൽഫെയർ ഫോറം (ഐ.ഡബ്ല്യൂ.എഫ്) പ്രവർത്തകരും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.