സിഫ് ഫുട്ബാൾ: ജിദ്ദ ഫ്രണ്ട്സ് സെമിയിൽ 

ജിദ്ദ: സിഫ് ഫുട്ബാളിൽ നിർണായക മത്സരത്തിൽ നിലവിലെ ജേതാക്കളായ റിയൽ കേരളയുടെ ഹാട്രിക്  മോഹങ്ങളെ തകർത്ത ജിദ്ദ ഫ്രണ്ട്സ് സെമി ഫൈനലിൽ പ്രവേശിച്ചു. ഗ്രൂപ്പിലെ രണ്ടു മത്സരങ്ങൾ തോറ്റ റിയൽ ടൂർണമെൻറിൽ നിന്ന് സെമികാണാതെ പുറത്തായി.  കളിയുടെ ഏഴാം മിനിറ്റിൽ സനൂജിെൻറ  ക്രോസ്  ഫ്രണ്ട്സിെൻറ  ഗോൾമുഖത്തു ഉണ്ടാക്കിയ ആശയക്കുഴപ്പത്തിൽ നിഷാദ് കൊളക്കാടൻ ഗോൾകീപ്പർ ഫവാസിനെ കബളിപ്പിച്ചു പന്ത് വലയിലാക്കി. 22 ാം മിനുട്ടിൽ ഫ്രണ്ട്സിെൻറ പ്രത്യാക്രമണം തടയാൻ റിയൽ കേരളക്ക് പെനാൽറ്റി വഴങ്ങേണ്ടി വന്നു. സ്പോട് കിക്ക് വലയിലാക്കി ഈനാസ് സമനില നേടി. അധികം കഴിയും മുമ്പ് ഇൗനാസ് വീണ്ടും ഗോൾ നേടി.

ബോക്സിനു പുറത്ത വച്ചെടുത്ത മിന്നുന്ന ഷോട്ട് ബാറിന് തട്ടി തെറിച്ചു ഗോൾ കീപ്പറുടെ ദേഹത്ത് തട്ടി വലയിൽ കയറി. 2-1. റിയൽ പ്രതിരോധത്തെ അനായാസം കടന്നു കയറി ബുജൈർ ഫ്രണ്ട്സിെൻറ ലീഡുയർത്തി 3-1. മനാഫ് ഫ്രണ്ട്സിനു വേണ്ടിയും റമീസ് റിയൽ കേരളക്ക് വേണ്ടിയും ഗോളുകൾ നേടി പട്ടിക പൂർത്തിയാക്കി. 4-2. മുഹമ്മദ് ഈനാസാണ് മാൻ ഓഫ് ദ മാച്ച്  സി ഡിവിഷനിലെ ആദ്യ മത്സരത്തിൽ മഹ്ജർ എഫ്.സി അബൂബക്കർ തൽഹത് നേടിയ ഒരു ഗോളിന് യുണൈറ്റഡ് സ്പോർട്സ് ക്ലബ് -ബി യെ തോൽപ്പിച്ച് സെമിയിൽ കടന്നു. ചുക്കാർ ആണ് മാൻ ഓഫ് ദ മാച്ച്. രണ്ടാം മത്സരത്തിൽ ഫാൽക്കൺ എഫ്.സി തൂവൽ രണ്ടു ഗോളിന് ബ്ലൂ സ്റ്റാർ സീനിയേഴ്സിനെ പരാജയപ്പെടുത്തി.

അനൂപ് അബ്ദുൽ ഹമീദ്, അജ്മൽ അലി എന്നിവർ ഫാൽക്കണ്‌ വേണ്ടി സ്കോർ ചെയ്തു . അജ്മൽ അലി യാണ് കളിയിലെ കേമൻ. ബി ഡിവിഷനിലെ ആദ്യ മത്സരത്തിൽ ന്യൂ കാസിൽ എഫ്.സിയും ബ്ലൂ സ്റ്റാർ എയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. മുഹമ്മദ് ആഷികും നൗഫൽ ചൊക്ലിയുമാണ് ഗോൾ നേടിയത്. മുഹമ്മദ് ആഷിഖ് പാറമ്മൽ ആണ് മാൻ ഓഫ് ദ മാച്ച്. മറ്റൊരു മത്സരത്തിൽ മക്ക ബി.സി.സിയും എ.സി.സി ബി യും ഓരോ ഗോൾ അടിച്ചു സമനിലയിൽ പിരിഞ്ഞു. സയീദ് നാസർ ഷംലാൻ എ.സി.സിക്ക് വേണ്ടിയും നിഷാദ് മക്ക ബി.സി.സിക്ക് വേണ്ടിയും ഗോളുകൾ നേടി. നിഷാദ് വീരാൻ കുട്ടിയാണ് മാൻ ഓഫ് ദ മാച്ച്.

Tags:    
News Summary - swiff football-Jiddah friend in Semi final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.