മലയാളി മനസ്സിെൻറ തുടിപ്പുകൾ തിരിച്ചറിഞ്ഞ പ്രതിഭയായിരുന്നു ശ്രീനിവാസൻ -നവയുഗം

ദമ്മാം: പ്രശസ്ത ചലച്ചിത്ര അഭിനേതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍റെ നിര്യാണത്തിൽ നവയുഗം സാംസ്ക്ാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു.

മലയാളി മനസ്സിന്‍റെ തുടിപ്പുകൾ തിരിച്ചറിഞ്ഞു, അതിനൊത്തു തൂലിക ചലിപ്പിച്ചും അഭിനയമികവ് കൊണ്ടും മലയാളസിനിമയിലെ ഇതിഹാസതാരമായി മാറിയ പ്രതിഭയായിരുന്നു ശ്രീനിവാസൻ.

കച്ചവട സിനിമയിൽ സാധാരണ പ്രേക്ഷകന് കണ്ടു ശീലിച്ച പുരുഷസൗന്ദര്യത്തിെൻറയും ആണത്വത്തിെൻറയും വാർപ്പ് മാതൃകകളോ, താരപ്പകിടിെൻറ മോടിയോ ഒരിയ്ക്കലുമില്ലാത്ത താരമായിരുന്നു ശ്രീനിവാസൻ. എന്നാൽ പ്രതിഭയും കഠിനാധ്വാനവും കൊണ്ട് അതിനെയെല്ലാം മറികടന്ന്, താൻ നായകനായ സിനിമകൾക്ക് കച്ചവടവിജയത്തിെൻറ മിനിമം ഗാരൻറി നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

അദ്ദേഹം നായകനായ പാവം പാവം രാജകുമാരൻ, പൊന്മുട്ടയിടുന്ന താറാവ്, തലയണമന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, ആനവാൽ മോതിരം, മകെൻറ അച്ഛൻ, അറബിക്കഥ, പാസ്സഞ്ചർ, കഥ പറയുമ്പോൾ തുടങ്ങിയ ചിത്രങ്ങൾ ഹിറ്റായത് അതിെൻറ തെളിവാണ്. തെൻറ കുറവുകളെ കളിയാക്കി അദ്ദേഹം സൃഷ്‌ടിച്ച കഥാപാത്രങ്ങൾ മലയാളിയുടെ അപകർഷബോധത്തെയും രാഷ്ട്രീയബോധത്തെയും സ്വാധീനിക്കുകയും അദ്ദേഹം എഴുതിയ കഥാപാത്രങ്ങൾ മലയാളി സമൂഹത്തിെൻറ ഒരു കാരിക്കേച്ചർ രേഖാചിത്രമായി മാറുകയും ചെയ്തു.

സന്ദേശം മുതൽ ഞാൻ പ്രകാശൻ വരെയുള്ള സിനിമകളിൽ എഴുതപ്പെട്ട ആ ആക്ഷേപഹാസ്യം സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

അദ്ദേഹത്തിെൻറ അവസാനകാലത്തെ വ്യക്തിപരമായ നിലപാടുകൾ പലപ്പോഴും പുരോഗമന സമൂഹത്തിെൻറ വിമർശനങ്ങൾ ഏറ്റുവാങ്ങിയപ്പോഴും മലയാള സിനിമയിലെ ഏറ്റവും മികച്ച ഒരു കലാകാരൻ എന്ന നിലയിലുള്ള അദ്ദേഹത്തിെൻറ സംഭാവനകൾ എല്ലാക്കാലത്തും ഓർമിക്കപ്പെടുക തന്നെ ചെയ്യുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

Tags:    
News Summary - Sreenivasan was a genius who recognized the pulse of the Malayali mind - Nava Yugam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.