റിയാദ്: കെട്ടിടങ്ങളിൽ സുരക്ഷ വർധിപ്പിക്കുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ‘സ്മോക്ക് ഡിറ്റക്ടറുകൾ’ (പുക തിരിച്ചറിയുന്ന ഉപകരണങ്ങൾ) സ്ഥാപിക്കണമെന്നും അവ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
കെട്ടിടങ്ങൾക്കുള്ളിലുണ്ടാകുന്ന തീപിടിത്തങ്ങളെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്നതിൽ സ്മോക്ക് ഡിറ്റക്ടറുകൾ നിർണായക പങ്കാണ് വഹിക്കുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു അഗ്നി പ്രതിരോധ ഉപകരണമായാണ് ഇതിനെ കണക്കാക്കുന്നതെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
പുകയുടെ ഉറവിടം വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്നതിനൊപ്പം, കെട്ടിടത്തിനുള്ളിലുള്ളവർക്ക് ഉടൻ രക്ഷപ്പെടാൻ പാകത്തിൽ ഉച്ചത്തിലുള്ള അലാറം മുഴക്കാനും ഈ ഉപകരണങ്ങൾക്ക് സാധിക്കും. ദുരന്തമുഖങ്ങളിൽ സമയബന്ധിതമായി ഇടപെടാനും വേഗത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ സാധ്യമാക്കാനും സ്മോക്ക് ഡിറ്റക്ടറുകളുടെ സാന്നിധ്യം ഏറെ സഹായകരമാണെന്നും സിവിൽ ഡിഫൻസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.