ജിദ്ദ: ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയയിൽ 2025-26 അധ്യായന വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങളിലും നടക്കും. മേയ് മൂന്നിന് രാവിലെ ഇന്ത്യൻ സമയം 10ന് ജി.സി.സി രാജ്യങ്ങളിലെ വിദ്യാർഥികളുടെ ഈ വർഷത്തെ പ്രവേശന പരീക്ഷ നടക്കുമെന്ന് ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ റെക്റ്റർ ഡോ. അബ്ദുസ്സലാം അഹ്മദ് അറിയിച്ചു.
സൗദിയിൽ വിവിധ സെന്ററുകളിൽ പ്രവേശന പരീക്ഷ നടക്കുമെന്നും സെൻട്രൽ പ്രൊവിൻസിലുളളവർ പി.പി. അബ്ദുല്ലത്തീഫ് (0503192436, റിയാദ്), വെസ്റ്റേൺ പ്രൊവിൻസിലുളളവർ കെ.കെ. നിസാർ (0503582984, ജിദ്ദ), ഈസ്റ്റേൺ പ്രൊവിൻസിലുളളവർ അർഷദ് അലി (0554096756, ദമ്മാം) എന്നിവരെ ബന്ധപ്പെടണമെന്നും സൗദി പരീക്ഷാ കോഓഡിനേറ്റർ കെ.കെ. നിസാർ അറിയിച്ചു.
പ്രവേശന പരീക്ഷ എഴുതാൻ താൽപര്യമുള്ള വിദ്യാർഥികൾ https://www.aljamia.campus7.in/application_form/ALJ എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം. കേരളത്തിലെ വളരെ പഴക്കമുള്ള കലാലയങ്ങളില്‍ ഒന്നായ മലപ്പുറം ജില്ലയിലെ ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്ലാമിയയിൽ തംഹീദി പ്രിപറേറ്ററി കോഴ്സ്, ഉസൂലുദ്ദീൻ, ശരീഅ, ഖുർആനിക് സ്റ്റഡീസ്, ദഅ്വ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇസ്ലാമിക് ഇകണോമിക് ആൻഡ് ബാങ്കിങ്, ഭാഷകളിലെ പ്രത്യേക കോഴ്സുകൾ തുടങ്ങി വിവിധ വിഭാഗങ്ങൾ പ്രവർത്തിക്കുന്നു.
ശാന്തപുരത്തെ ബിരുദങ്ങളെ ജാമിഅ ഹംദർദ്, അലീഗഢ് തുടങ്ങിയ സർവകലാശാലകൾ അംഗീകരിച്ചിട്ടുണ്ട്.
സീനിയർ സെക്കൻഡറി വിഭാഗത്തിലേക്ക് 10ാം ക്ലാസ് പൂർത്തിയാക്കിയവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഗൾഫിലെ വിവിധ ജി.സി.സി രാജ്യങ്ങളിൽ പ്രവേശന പരീക്ഷക്ക് സെൻററുകൾ ഉണ്ട്.
ഇന്ത്യയിൽ കേരളം, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തെലങ്കാന, ബീഹാർ, ആസാം, ആന്ധ്രാപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കുന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.