മരുഭൂമിയിൽ ഒറ്റപ്പെട്ടുകഴിയുന്നവർക്ക് കമ്പിളിപ്പുതപ്പുകൾ വിതരണം ചെയ്യാനെത്തിയവർ
റിയാദ്: മരുഭൂമിയിൽ ഒറ്റപ്പെട്ടുകഴിയുന്ന ആട്ടിടയന്മാർക്കും ഒട്ടകങ്ങളെ മേയ്ക്കുന്നവർക്കും കൃഷിപ്പണിക്കാർക്കും കമ്പിളിപ്പുതപ്പുകൾ വിതരണം ചെയ്തു.രണ്ടാംഘട്ട വിതരണമാണ് വെള്ളിയാഴ്ച് നടന്നത്. റിയാദ് നഗരത്തിൽ നിന്ന് 85 കിലോമീറ്റർ അകലെ മരുഭൂമിയിലാണ് പുതപ്പുകൾ, ജാക്കറ്റുകൾ, തോബ് തുടങ്ങിയവ വിതരണം ചെയ്തത്. ‘മരുഭൂമിയിൽ നന്മ തേടി’ എന്ന വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ മൂന്ന് വർഷമായി തുടർച്ചയായി വിതരണം നടത്തുന്നത്.
രണ്ടാം ഘട്ട വിതരണത്തിൽ സുലൈമാൻ വിഴിഞ്ഞം, സിദ്ദീഖ് നെടുങ്ങോട്ടൂർ, സുഹൈൽ കൂടാളി, ഷൈജു പച്ച, ഷഫീഖ്, സലീം പുളിക്കൽ, അൻവർ, അനസ്, റിജോഷ്, സജീർ സമദ്, ഉമറലി അക്ബർ, അഖിനാസ് കരുനാഗപ്പള്ളി, മുഹമ്മദ് അനസ്, മുസ്തഫ, ഫൗസി മുസ്തഫ, ആതിര വിജയൻ, അശ്വതി തുടങ്ങിയവർ പങ്കെടുത്തു. വരുന്ന രണ്ടു വെള്ളിയാഴ്ച്കളിൽ കൂടി വിതരണം നടക്കുമെന്നും ഈ സംരംഭത്തിൽ സഹകരിക്കാൻ താൽപര്യമുള്ളവർ 0508004283 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.