ദമ്മാം: 10 മാസം മുമ്പ് ഫാമിലി വിസയിൽ എഴുവയസ്സുള്ള മകനോടൊത്ത് സൗദിയിലേക്ക് വിമാനം കയറുേമ്പാൾ ഖൈറുന്നിസയുടെ മനസ്സുനിറയെ സ്വപ്നങ്ങളായിരുന്നു. ഭർത്താവുമൊത്ത് സുഖവും സമാധാനവുമുള്ളൊരു ജീവിതം. പക്ഷേ, അപ്രതീക്ഷിതമായാണ് വിധി ജീവിതസ്വപ്നങ്ങളെ തട്ടിത്തകർത്തത്. ദിവസങ്ങൾക്കു മുമ്പ് ദമ്മാമിൽ ജീവനൊടുക്കിയ കോഴിക്കോട് സ്വദേശി മുഹമ്മദ് സലീമിെൻറ ഭാര്യയും മകനുമാണ് ഖൈറുന്നിസയും 10 വയസ്സുകാരനായ മുഹമ്മദ് നാസിമും. ഞായറാഴ്ച റിയാദിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ഇന്ത്യൻ എംബസി നൽകിയ ടിക്കറ്റിലാണ് ഇരുവരും നാട്ടിലെത്തിയത്.
തിരുവനന്തപുരത്തുനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കോഴിക്കോെട്ടത്തിയ ഇരുവരെയും സഹോദരനെത്തി കൂട്ടിെക്കാണ്ടു പോയി. 13 വർഷം മുമ്പാണ് വിവാഹം നടന്നത്. സൗദിയിൽ ട്രെയിലർ ഒാടിച്ചിരുന്ന മുഹമ്മദ് സലീം നാലു വർഷം മുമ്പ് കുടുംബത്തെ സന്ദർശക വിസയിൽ സൗദിയിൽ കൊണ്ടുവന്നിരുന്നു. ജീവിതം മെച്ചപ്പെട്ടപ്പോൾ സ്ഥിരംകുടുംബ വിസയിൽ 10 മാസം കൊണ്ടുവരുകയായിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി സലീം കടക്കെണിയിൽ പെട്ടു. അതു പരിഹരിക്കാൻ പലിശക്കാരെ ആശ്രയിക്കേണ്ടി വന്നതാണ് ജീവിതമൊടുക്കുന്നതിൽ സലീമിനെ കൊണ്ടെത്തിച്ചത്.
ആകെയുണ്ടായിരുന്ന വാഹനം പലിശക്കാർ കൊണ്ടുപോയത് മാനസികമായി തളർത്തി. ഭാര്യയുടെയും കുട്ടിയുടെയും പാസ്പോർട്ടുകളും പലിശക്കാർ ഇൗടായി വാങ്ങിവെച്ചിരുന്നു. നാട്ടിലുള്ള വീടും പുരയിടവും പണയത്തിലാക്കി പണം ഇവിടേക്ക് എത്തിച്ചാണ് മുഹമ്മദ് സലീം ഇൗ പാസ്പോർട്ടുകൾ വീണ്ടെടുത്തത്. കടുത്ത മാനസിക സംഘർഷത്തിനൊടുവിലാണ് ജീവിതം അവസാനിപ്പിച്ചത്. റമദാനിലെ ഒരുദിവസമാണ് ഫ്ലാറ്റിൽനിന്ന് ഇറങ്ങിപ്പോയത്. പിന്നീട് കാണാതായി. അന്വേഷിക്കാത്ത ഇടങ്ങളില്ല. സാമൂഹിക പ്രവർത്തകനായ ഷാജി മതിലകവും കെ.എം.സി.സി പ്രവർത്തകരും പൊലീസും ദിവസങ്ങൾ നീണ്ട അന്വേഷണങ്ങൾെക്കാടുവിൽ ദമ്മാം ജലവിയ പാർക്കിലെ ഒരു മരത്തിൽ തൂങ്ങിനിൽക്കുന്നനിലയിൽ മുഹമ്മദ് സലീമിെൻറ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ആകെ തളർന്നുപോയ ഖൈറുന്നിസക്കും മകനും ദമ്മാമിലെ മലയാളി സമൂഹം സംരക്ഷണ കവചമൊരുക്കി. സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിെൻറ ഇടപെടലിനെ തുടർന്നാണ് പിഴസംഖ്യകൾ ഒഴിവാക്കി എക്സിറ്റ് വിസ കിട്ടിയതും എംബസിയിൽനിന്ന് യാത്ര ശരിയായതും. ഖൈറുന്നിസ ഇന്ത്യൻ എംബസിയിൽ നൽകിയ സത്യവാങ് മൂലത്തിൽ തെൻറ ഭർത്താവ് ജീവനൊടുക്കാൻ കാരണം പലിശക്കാരാെണന്ന് പരാമർശിച്ചിട്ടുണ്ട്. കോഴിക്കോട്, മാങ്കാവ് ചോമ്പുങ്കണ്ടി അബൂബക്കറിെൻറയും പരേതയായ െശെലയുടേയും മകളാണ് ഖൈറുന്നിസ.
നിരവധി പേരുെട ജീവൻ കവരുന്ന പലിശക്കാരെ നേരിടാനുള്ള ഒരുക്കത്തിലാണ് സാമൂഹിക പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.