ജിദ്ദ: പ്രവാസി സാംസ്കാരിക വേദി ജിദ്ദ ഷറഫിയ മേഖല കമ്മിറ്റി ‘കോവിഡ് ലോക്ഡൗണിന് മറവിലെ നരവേട്ടക്കെതിരെ’ ഓൺലൈൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ലോക്ഡൗണില്‍ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ഇല്ലാതായെന്ന് വിശ്വസിച്ച് വര്‍ഗീയതയുടെയും വംശീയ ഉന്മൂലനത്തിെൻറയും വൈറസ് പടര്‍ത്താന്‍ ശ്രമിക്കുന്നവർ വിഡ്ഢികളുടെ ലോകത്താണെന്ന് സംഗമം അഭിപ്രായപ്പെട്ടു.
ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് റഹീം ഒതുക്കുങ്ങൽ ഉദ്ഘാടനം ചെയ്തു. തീരെ ആസൂത്രണമില്ലാതെ സർക്കാർ നടപ്പാക്കിയ ലോക്ഡൗൺ വിവിധ സംസ്ഥാനങ്ങളിലെ തൊഴിലാളികളെ നരകയാതനയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡൽഹി തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയും ഭരണരംഗത്തെ പരാജയവും മറച്ചുപിടിക്കാൻ ഡൽഹി പൊലീസിനെ ഉപയോഗിച്ച് ആഭ്യന്തര മന്ത്രാലയം മനുഷ്യവേട്ട നടത്തുകയാണെന്ന് വിഷയമവതരിപ്പിച്ച വേങ്ങര നാസർ ചൂണ്ടിക്കാട്ടി.
മേഖല പ്രസിഡൻറ് മുഹമ്മദലി ഓവുങ്ങൽ ചർച്ച നിയന്ത്രിച്ചു. ഇസ്മാഇൗൽ കല്ലായി, എ.കെ. സൈതലവി, ഇല്യാസ് തൂമ്പിൽ, ടി.പി. ഷറഫുദ്ദീൻ, കെ.എം. അനീസ്, ശിഹാബ് കരുവാരകുണ്ട്, അബു ത്വാഹിർ, സൈഫു ഏലംകുളം, എൻ.കെ. അഷ്റഫ്, അസീസ് കണ്ടോത്ത്, എം.പി. അഷ്റഫ്, അമീൻ ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. ഷിഫാസ് ചോലക്കൽ സാങ്കേതിക സഹായങ്ങൾ നൽകി. കെ.പി. തമീം സ്വാഗതവും റസാഖ് മാസ്റ്റർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.