ദമ്മാം: കോവിഡ്-19 നിർമാർജന പ്രക്രിയയിൽ അണിനിരക്കുന്ന ആരോഗ്യപ്രവർത്തകർക്കും മറ്റുള്ളവർക്കും ദമ്മാമിൽനിന്നൊരു സംഗീതാഭിവാദ്യം. ഒരുകൂട്ടം പ്രവാസി കലാകാരന്മാർ പുറത്തിറക്കിയ ഗാനം ഇതിനകം കണ്ടതും കേട്ടതും ആയിരക്കണക്കിന് ആളുകൾ. അതിസൂക്ഷ്മമായ ഒരു ജീവി, മനുഷ്യനെ നിസ്സാഹായരാക്കി തേരോട്ടം തുടരുേമ്പാൾ അതിനെതിരെ പോരാടുന്നവർക്കുള്ള ആദരവായാണ് ഇൗ ഗാനം സമർപ്പിച്ചിരിക്കുന്നത്. മനുഷ്യെൻറ ശക്തിയോ ധനമോ ബുദ്ധിയോ തൻപോരിമയോ ഒന്നും ഇതിനെ തോൽപിക്കാൻ ഉതകാതെ വരുന്നു.
നിസ്സഹായമായ ഇൗ അവസ്ഥയിൽ ഇതിനെ പൊരുതി തോൽപിക്കാൻ കർമഭൂമിയിലുള്ള ആരോഗ്യ പ്രവർത്തകർക്കും നിയമപാലകർക്കും ഭരണ നേതൃത്വങ്ങൾക്കുമൊപ്പം നമ്മളും ൈകകോർക്കുക എന്ന സന്ദേശമാണ് ഇൗ പാട്ട് പകരുന്നത്. ദമ്മാമിൽ അറിയപ്പെടുന്ന ശിശുരോഗ വിദഗ്ധനും കലാസാംസ്കാരിക പ്രവർത്തകനുമായ ഡോ. അജി വർഗീസിെൻറ വരികൾക്ക് യുവഗായകൻ നിരഞ്ജൻ ബിൻസാണ് സംഗീതവും ആലാപനവും നിർവഹിച്ചിരിക്കുന്നത്. യൂട്യൂബിൽ അപ്ലോഡ് ചെയ്ത ഇൗ ഗാനത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. യുവതലമുറയെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇൗണവും ചിത്രീകരണവും ഇതിനെ വ്യത്യസ്തമാക്കുന്നു.
ഇൗ കാലത്ത് തങ്ങൾക്ക് കഴിയുന്ന തരത്തിൽ ആരോഗ്യ പ്രവർത്തകരെ ആദരിക്കുക എന്ന ചിന്തയിൽനിന്നാണ് ഇത്തരമൊരു ഗാനത്തിെൻറ പിറവിയെന്ന് ഡോ. അജി വർഗീസ് പറഞ്ഞു. എഴുതിയ വരികൾ വായിച്ചപ്പോൾതന്നെ നിരഞ്ജൻ ഇതിന് ഉചിതമായ ഇൗണമിടുകയായിരുന്നു. അതോടെ ഇത് ചിത്രീകരിച്ച് യുട്യൂബിൽ അപ്ലോഡ് ചെയ്യുക എന്ന ആശയം നടപ്പാക്കാൻ കൂടെയുള്ളവരും മുന്നോട്ടുവന്നു. പ്രശസ്ത പിന്നണി ഗായകൻ അനൂപ് ശങ്കർ തെൻറ ഫേസ്ബുക്ക് പേജ് വഴിയാണ് ഇൗ ഗാനം റിലീസ് ചെയ്തത്. വിബി വർക്കിയും അനുഗ്രഹ് വിബിയും ചേർന്നാണ് ഒാർക്കസ്ട്രേഷൻ. റാഫി തട്ടാമലയാണ് കാമറ. പ്രവീൺ, വിപിൻ ദാസ് വരദുൽ എന്നിവരാണ് എഡിറ്റിങ്. സ്ൈകലൈറ്റ് ഇൗവൻറ് അവതരിപ്പിക്കുന്ന ഇൗ ഗാനം നിർമിച്ചിരിക്കുന്നത് ഡെസർട്ട് ലെൻസ് മീഡിയയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.