ദമ്മാം: ഫീസ് കുടിശ്ശികയുടെ പേരുപറഞ്ഞ് ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ പുതി യ ഒാൺലൈൻ ക്ലാസിൽ നൂറുകണക്കിന് വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. ന ിലവിലെ ദുഷ്കരസാഹചര്യം പരിഗണിച്ച് രാജ്യത്ത് എല്ലാ മേഖലകളിലും ഇളവ് അനുവദിക ്കുന്ന സാഹചര്യത്തിലാണ് സ്കൂൾ അധികൃതരുടെ ഇൗ കടുംപിടിത്തമെന്ന് രക്ഷിതാക്കൾ പറ യുന്നു. കോവിഡ് ഭീഷണിയാൽ സ്കൂൾ അടച്ചിട്ട സാഹചര്യത്തിൽ പകരം തുടങ്ങിയ ഒാൺലൈൻ ക്ലാസുകളിലാണ് വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്.
ക്ലാസ് തുടങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും സ്കൂൾ ഭരണസമിതി അയഞ്ഞിട്ടില്ല. കുട്ടികൾക്ക് ക്ലാസുകൾ നഷ്ടപ്പെടുന്ന അവസ്ഥയാണ്. രക്ഷാകർതൃ സമിതി നൽകിയ പരാതിപോലും പരിഗണിക്കാത്ത സ്ഥിതിയിൽ സ്കൂൾ അധികൃതർെക്കതിരെ രക്ഷിതാക്കൾക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്. മാർച്ച് വരെയുള്ള സ്കൂൾ ഫീസ് അടച്ചവർക്കു മാത്രമേ ഓൺലൈൻ ക്ലാസിൽ പ്രവേശനം നൽകുന്നുള്ളൂ. കുടിശ്ശിക വരുത്തിയവർ പിഴ അടക്കം വേണം ഫീസ് അടയ്ക്കാൻ. എന്നാൽ, സ്കൂളിൽ ഫീസ് അടക്കുന്നതിനുള്ള കൗണ്ടറുകൾ കോവിഡ് പശ്ചാത്തലത്തിൽ ആഴ്ചകൾക്കു മുേമ്പ അടച്ചിട്ടിരിക്കുകയാണ്.
പണം അടയ്ക്കാൻ സൗദി ബ്രിട്ടീഷ് ബാങ്കിലെ അക്കൗണ്ട് ഉപയോഗിച്ച് ഓൺൈലനായി മാത്രമേ കഴിയൂ. സാധാരണക്കാരായ രക്ഷിതാക്കൾക്ക് ഇത് അത്രയ എളുപ്പമല്ല. എല്ലാവർക്കും ഇൗ ബാങ്കിൽ അക്കൗണ്ടുണ്ടാകണമെന്നില്ല. ഫീസ് അടക്കാൻ ൈവകിയതിന് ഇത് പ്രധാന കാരണമാണ്. ജോലിയടക്കം നിർത്തിവെച്ച്, വരുമാനങ്ങൾ നിലച്ച് വീടുകളിൽ ഇരിക്കുന്ന രക്ഷിതാക്കളിൽ മിക്കവരും സാമ്പത്തിക പ്രതിസന്ധിയും അനുഭവിക്കുന്നുണ്ട്. എന്നാൽ, ഈ കാര്യങ്ങളൊന്നും പരിഗണിക്കാനോ പരിഹാരം കാണാനോ സ്കൂൾ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് വ്യാപകമായ പരാതി. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് സ്കൂൾ ഭരണസമിതിക്ക് തങ്ങൾ കത്തുനൽകിയെന്ന് ദമ്മാം സ്കൂൾ പേരൻറ്സ് അസോസിയേഷൻ വൈസ് പ്രസിഡൻറ് അഷ്റഫ് ആലുവ പറഞ്ഞു.
കത്ത് കിട്ടിയതായി അറിയിച്ചുവെങ്കിലും ഏതെങ്കിലും രീതിയിൽ നടപടി സ്വീകരിച്ചതായി അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസിസമൂഹം ഒന്നടങ്കം പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ സ്കൂള്‍ അധികൃതരുടെ വിട്ടുവീഴ്ചയില്ലായ്മക്കെതിരെ രക്ഷിതാക്കളുടെ കൂട്ടായ്മകളും മുഖ്യധാരാ സംഘടനകളും രംഗത്തെത്തി. ഓൺലൈൻ ക്ലാസുകളിൽ മാർച്ച് വരെ ഫീസടച്ച വിദ്യാർഥികളെ മാത്രമേ പങ്കെടുപ്പിക്കൂ എന്ന തീരുമാനം പിൻവലിക്കണമെന്നും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റാൻ ഇന്ത്യൻ എംബസിയുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും നവോദയ സാംസ്കാരിക വേദി ആവശ്യപ്പെട്ടു. ഫീസുമായി ബന്ധപ്പെട്ട് സ്കൂൾ സ്വീകരിക്കുന്ന കടുംപിടിത്തം അവസാനിപ്പിക്കണമെന്നും കുടിശ്ശിക വരുത്തിയവർക്കുള്ള പിഴസംഖ്യകൾ ഒഴിവാക്കണമെന്നും പ്രവാസി സാംസ്കാരികവേദി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.