മദീന: നീണ്ട ഒരു വർഷക്കാലത്തെ കാത്തിരിപ്പിനുശേഷം എടരിക്കോട് സ്വദേശി ബഷീർ എരിയാട ൻ നാടണഞ്ഞു. തെൻറ കീഴിൽ ജോലി ചെയ്യാതെ ഒളിച്ചോടിയെന്നു കാണിച്ച് സ്പോൺസർ ജവാസാ ത്തിന് പരാതി നൽകിയതിെന തുടർന്ന് ഹുറൂബിെൻറ നിയമക്കുരുക്കിലായിരുന്നു ഇയാൾ. ജിദ്ദയിൽ സ്പോൺസറുടെ കീഴിൽ ജോലി ചെയ്യുകയായിരുന്ന ബഷീർ ഉൾപ്പെടെ 40ഓളം പേരെ ഒരു കാരണവും കൂടാതെ ഹുറൂബ് ആക്കുകയായിരുന്നു. ഇതുമൂലമുണ്ടായ നിയമക്കുരുക്കിലായി എല്ലാവരും. ഇൗ കുരുക്ക് അഴിച്ചുകിട്ടാൻ സഹായം തേടി പലതവണ സ്പോൺസറെ ബന്ധപ്പെട്ടെങ്കിലും ഒരു ഫലവും ഉണ്ടായില്ല.
ലേബർ കോടതി, ഇന്ത്യൻ കോൺസുലേറ്റ്, സാമൂഹിക സംഘടനകൾ തുടങ്ങി പലവഴികളും നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഇന്ത്യൻ സോഷ്യൽ ഫോറം മദീന ഘടകം പ്രവർത്തകർ സഹായിക്കാൻ മുന്നോട്ടുവന്നു. ഫോറം വെൽഫെയർ ഇൻചാർജ് അബ്ദുൽ അസീസ് കുന്നുംപുറം ഇടപെട്ട് നിയമക്കുരുക്കഴിക്കുകയും നാട്ടിൽ പോകാൻ ആവശ്യമായ രേഖകൾ ശരിയാക്കിനൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം നാട്ടിലേക്ക് യാത്രയായി. മുജീബ് എടക്കര, റിയാസ് താനൂർ, മുഹമ്മദ് വെളിമുക്ക്, നിയാസ് അടൂർ എന്നിവരും യാത്രയയക്കാൻ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.