ജുബൈൽ: െഎക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ അമേരിക്കയിൽ നടക്കുന്ന പരിപാടിയിലേക ്ക് രണ്ട് മലയാളികളുൾപ്പെടെ മൂന്ന് ഇന്ത്യൻ വിദ്യാർഥികൾക്ക് ക്ഷണം. ജുബൈൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളാണിവർ. 11ാം ക്ലാസ് വിദ്യാർഥികളും മലയാളികളുമായ വിഷ്ണു മുരളിക ൃഷ്ണൻ, ഷെറിൽ ഹാരിസൺ, മഹാരാഷ്ട്ര സ്വദേശി പൂർവ പർവിൻ എന്നിവർക്കാണ് ന്യൂയോർക്കിൽ ജനുവരി 31 മുതൽ ഫെബ്രുവരി മൂന്നുവരെ നടക്കുന്ന പരിപാടിയിൽ സംബന്ധിക്കാൻ അവസരം കൈവന്നിരിക്കുന്നത്. യുവജന ശാക്തീകരണം, നാഗരിക ഇടപെടൽ, ആഗോള പ്രസക്തമായ പ്രശ്നങ്ങൾ എന്നിവയിൽ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വേൾഡ് ഫെഡറേഷൻ ഓഫ് യുനൈറ്റഡ് നേഷൻസ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിവിധ രാജ്യങ്ങളിൽനിന്നുള്ള 1,300 വിദ്യാർഥി പ്രതിനിധികൾ പങ്കെടുക്കും. െഎക്യരാഷ്ട്ര സഭ ഓൺലൈൻ വഴി നടത്തിയ മത്സര പരീക്ഷയിൽ വിവിധഘട്ടങ്ങളിലെ കടമ്പകൾ കടന്നാണ് ജുബൈലിലെ കുട്ടികൾ വിജയം കണ്ടത്. ‘ബ്രസാവില്ലെ’ എന്നറിയപ്പെടുന്ന മധ്യ ആഫ്രിക്കൻ രാജ്യമായ റിപ്പബ്ലിക് ഓഫ് കോംഗോയുടെ സാമൂഹികവും സാംസ്കാരികവുമായ പശ്ചാത്തലവും ഭക്ഷണ ദൗർലഭ്യവുമാണ് വിഷ്ണു മുരളി ഗവേഷണം നടത്തി അവതരിപ്പിക്കേണ്ടത്. കോംഗോയുടെ തന്നെ മനുഷ്യാവകാശങ്ങളെ സംബന്ധിച്ച് പഠിച്ച് അവതരിപ്പിക്കുകയാണ് ഷെറിലിെൻറ ചുമതല. ആണവ ഉപഭോഗം എങ്ങനെ കുറയ്ക്കാം എന്നതിനെ പറ്റിയുള്ള പഠനമാണ് പൂർവ സമർപ്പിക്കേണ്ടത്.
വിവിധ രാജ്യങ്ങളിൽ നിന്നും ഒരേ വിഷയത്തിൽ പഠനം നടത്തിയവരെ ഉൾക്കൊള്ളിച്ച് പ്രത്യേക ബ്ലോക്ക് ആക്കിയശേഷം അതിൽനിന്നും ഉരുത്തിരിയുന്ന ആശയങ്ങൾ സമഗ്രമായി െഎക്യരാഷ്ട്ര സഭയിൽ അവതരിപ്പിക്കുകയാണ് ഇൗ പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്. നാലുദിവസം നീണ്ടുനിൽക്കുന്ന പരിശീലനക്കളരി ഏറെ പ്രയോജനം ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു. ‘മൂവിങ് യു ഇൻ ദ റൈറ്റ് ഡയറക്ഷൻ’ സ്ഥാപക ഡയറക്ടർ മുരളി കൃഷ്ണനാണ് വിദ്യാർഥികളുടെ ഉപദേഷ്ടാവായി കൂടെ പോകുന്നത്. ജുബൈൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് ലഭിച്ച ചരിത്രപരമായ അവസരമായാണ് ഇതിനെ കാണുന്നതെന്ന് സ്കൂൾ പ്രിൻസിപ്പൽ ഡോ. നൗഷാദ് അലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.