റിയാദ്: സൗദി അറേബ്യ സൈക്ലിങ് മത്സരത്തിെൻറ സംഘാടനത്തിലേക്കും. സ്വന്തം നിലയിൽ ഒരു ര ാജ്യാന്തര സൈക്ലിങ് മത്സര പരിപാടിക്ക് തുടക്കം കുറിക്കുന്നു. തലസ്ഥാന നഗരമായ റിയാ ദാണ് ആദ്യ തവണ ആതിഥേയത്വം വഹിക്കുകയെന്നും സൗദി ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാൻ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ അറിയിച്ചു. അഞ്ച് ഘട്ടങ്ങളായി മത്സരം ഫെബ്രുവരി നാല് മുതൽ എട്ട് വരെയാണെന്നും അദ്ദേഹം വ്യാഴാഴ്ച റിയാദിൽ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഫ്രാൻസിലെ പ്രശസ്ത സൈക്ലിങ് മത്സരം ‘ടൂർ ഡെ ഫ്രാൻസി’െൻറ സംഘാടകരായ അമാരി സ്പോർട്ട് ഒാർഗനൈസേഷൻ (എ.എസ്.ഒ) ആണ് ഉദ്ഘാടന പതിപ്പായ 2.1 കാറ്റഗറി മത്സരം അവതരിപ്പിക്കുന്നത്. റിയാദ് നഗരത്തെ വലം വെക്കും വിധം ട്രാക്കൊരുക്കിയാണ് മത്സരം. റിയാദ് ഡിജിറ്റൽ സിറ്റിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മത്സരത്തിെൻറ റൂട്ട് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടു. അമാരി സ്പോർട്ട് ഒാർഗനൈസേഷൻ ഇതേ രീതിയിൽ ഒമാനിലും ‘ടൂർ ഒാഫ് ഒമാൻ’ സൈക്ലിങ് മത്സരം പ്രഖ്യാപിച്ചിരുന്നു.
അതിന് മുമ്പായി സൗദിയിൽ മത്സരം പൂർത്തിയാക്കാനായിരുന്നു തീരുമാനവും. എന്നാൽ, ഫെബ്രുവരി 11 മുതൽ 16 വരെ ഒമാനിൽ നിശ്ചയിച്ച മത്സരം സുൽത്താൻ ഖാബൂസിെൻറ വിയോഗത്തെ തുടർന്ന് റദ്ദാക്കി. മധ്യപൗരസ്ത്യ ദേശത്ത് സൈക്ലിങ്ങിന് ഒരു പുതിയ മേഖലയെ സൃഷ്ടിച്ചെടുക്കുക എന്ന ദൗത്യത്തിലാണ് തങ്ങളെന്നും ഇൗ വർഷം അതിന് തുടക്കം കുറിക്കുമെന്നും എ.എസ്.ഒ ചീഫ് എക്സിക്യൂട്ടിവ് യാൻ ലെ മോയനർ പറഞ്ഞു. മത്സരം വാർഷിക കലണ്ടറിെൻറ ഭാഗമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി അറേബ്യക്ക് ഇതൊരു ആദരമാണെന്നും ആഭ്യന്തര വിനോദ സഞ്ചാരമേഖലയുടെ പ്രോത്സാഹനത്തിന് രാജ്യാന്തര സൈക്ലിങ് മത്സരം സഹായകമാകുമെന്നും സൗദി സൈക്ലിങ് ഫെഡറേഷൻ ചീഫ് സബാഹ് അൽഖറൈദീസ് പറഞ്ഞു. സൈക്ലിങ്ങിെൻറ സൗദി സഞ്ചാരം രാജ്യത്തിെൻറ വിഭിന്ന പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനും പൊതുജനത്തിന് പരസ്പരം അറിയാനും ചരിത്രസ്ഥലങ്ങൾ മനസ്സിലാക്കാനുമെല്ലാം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.