ഹഫ്റുൽ ബാതിൻ: സൗദി-കുവൈത്ത് അതിർത്തിയിലെ ഹഫ്റുൽ ബാതിനിലുണ്ടായ ശക്തമായ മഴയി ൽ ഏഴുപേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിവിൽ ഡിഫൻസ് ഡയറക ്ടറേറ്റ് വ്യക്തമാക്കി. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് ഹഫ്റുൽ ബാതിനിൽ ശക് തമായ കാറ്റും മഴയുമുണ്ടായത്.
ആലിപ്പഴവർഷത്തോടും ശക്തമായ കാറ്റോടും ആരംഭിച ്ച മഴ, അര മണിക്കൂർ തിമിർത്തുപെയ്തു. 43 മില്ലി മീറ്റർ മഴ പെയ്തതായാണ് കണക്ക്. റോഡുക ളിൽ വെള്ളം കയറി. നിരവധി വാഹനങ്ങൾക്കും വീടുകൾക്കും കടകൾക്കും സ്ഥാപനങ്ങൾക്കും ക േടുപാടുണ്ടായി. പരസ്യബോർഡുകളും മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണു. ഹഫ്റുൽ ബാതിൻ സെൻറൽ ആശുപത്രിയിലെ പാർക്കിങ് കുടകൾ തകർന്നു. കെട്ടിടത്തിെൻറ മുൻഭാഗത്തെ ഗ്ലാസുകൾക്ക് കേടുപറ്റി. ആലിപ്പഴ വർഷത്തിൽ കാറുകളുടെ ചില്ലുകൾ തകർന്നു.
ഗതാഗത തടസ്സമുണ്ടായി. പല മേഖലകളിലും വൈദ്യുതി വിച്ഛേദിച്ചു. ഉയർന്ന പ്രസരണശേഷിയുള്ള വൈദ്യുതി ടവറുകളും കാറ്റിൽ നിലംപൊത്തിയതായും റിപ്പോർട്ടുണ്ട്. മഴക്കിടയിൽ സഹായം തേടി 1176 കാളുകൾ ലഭിച്ചു. വെള്ളക്കെട്ടിൽ കുടുങ്ങിയ നാല് സംഭവങ്ങളുണ്ടായി. 11 പേരെ മാറ്റിത്താമസിപ്പിച്ചു. ഏഴുപേർക്ക് താമസ സൗകര്യമൊരുക്കി.
40 വാഹനങ്ങൾക്കും മൂന്ന് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതായും സിവിൽ ഡിഫൻസ് വ്യക്തമാക്കി. അതേസമയം ശക്തമായ കാറ്റും മഴയെയും തുടർന്ന് ഹഫ്റുൽ ബാതിനിലെ ചില ഭാഗങ്ങളിലുണ്ടായ വൈദ്യുതിത്തകരാറ് പരിഹരിക്കാൻ ശ്രമം നടത്തിവരുകയാണെന്ന് സൗദി ഇലക്ട്രിക് കമ്പനി ട്വിറ്ററിൽ അറിയിച്ചു. കാലാവസ്ഥ അനുകൂലമല്ലെങ്കിലും വൈദ്യുതിബന്ധം എത്രയുംവേഗം പുനഃസ്ഥാപിക്കാൻ റിപ്പയറിങ് സംഘം സ്ഥലത്തേക്ക് പോയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് ഹഫ്റുൽ ബാതിനിലുണ്ടായ മഴയിൽ വലിയ നാശനഷ്ടങ്ങളാണുണ്ടായത്. മഴക്കെടുതിയിൽപ്പെട്ടവർക്കുവേണ്ട സഹായെമത്തിക്കാനാനുള്ള ശ്രമം തുടരുകയാണ്.
ഇതിനായി സിവിൽ ഡിഫൻസ്, അനുബന്ധ വകുപ്പുകൾ രംഗത്തുണ്ട്. ഹഫ്റുൽ ബാതിൻ ഗവർണർ ശുൈഅബ് ഫലീജ് മഴക്കെടുതിയുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു സ്ഥിതിഗതികൾ വിലിയിരുത്തി. അടിയന്തര സേവനത്തിന് എല്ലാവരും സഹകരിക്കണമെന്നും ശ്രമങ്ങൾ അധികരിപ്പിക്കണമെന്നും അദ്ദേഹം ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു.
മഴ ശക്തികുറഞ്ഞതോടെ റോഡിലെ വെള്ളം നീക്കംചെയ്യാനും ശുചീകരണത്തിനും മുനിസിപ്പാലിറ്റിക്കു കീഴിൽ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 100 തൊഴിലാളികളെ നിയോഗിക്കുകയും 20 ജലപമ്പുകളും 20 ടാങ്കർ ലോറികളും ഒരുക്കുകയും ചെയ്തിട്ടുണ്ട്. മഴയെ തുടർന്ന് വൈദ്യുതി മുടങ്ങിയതിനാൽ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.