റിയാദ്: റിയാദ് ആഗോള നിക്ഷേപക സംഗമത്തിൽ പെങ്കടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോ ദി തിങ്കളാഴ്ച സൗദിയിലെത്തും. ചൊവ്വാഴ്ചയാണ് ‘ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെൻറ് ഇനിഷ് യേറ്റിവ്’ എന്ന പേരിൽ നിക്ഷേപകസംഗമം മൂന്നാം പതിപ്പ് ആരംഭിക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി സൗദി ഭരണാധികാരി സല്മാന് രാജാവുമായും കിരീടാവകാശി അമീർ മുഹമ്മദുമായും ചര്‍ച്ച നടത്തും. ഇന്ത്യ-സൗദി വ്യാപാര കരാറുകളിലും ഒപ്പുവെക്കും. പാക് പ്രധാനമന്ത്രി ഇംറാന്‍ഖാനും സമ്മേളനത്തിലെത്തുമെന്നാണ് വിവരം. കഴിഞ്ഞ വർഷവും ഇംറാൻ ഖാൻ പരിപാടിയിൽ സംബന്ധിച്ചിരുന്നു. സൗദിയിലെ നിക്ഷേപ സാധ്യത പരിചയപ്പെടുത്തുന്നതാണ് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെൻറ് ഇനിഷ്യേറ്റിവ്.
29 മുതല്‍ 31 വരെയാണ് സമ്മേളനം. 28ന് റിയാദിലെത്തുന്ന പ്രധാനമന്ത്രി 29ന് രാത്രി മടങ്ങും. 29 നാണ് സൽമാന് രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും മോദി ചര്‍ച്ച നടത്തുക. സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ തുടങ്ങാനിരിക്കുന്ന ഓയിൽ റിഫൈനറിയുടെ തുടര്‍ നടപടിക്കുള്ള കരാര്‍ സന്ദര്‍ശനത്തില്‍ ഒപ്പുവെക്കും. ഇന്ത്യൻ ഓയിൽ കോർപറേഷെൻറ ഔട്ട്ലെറ്റുകൾ സൗദിയിൽ തുടങ്ങാനുള്ള കരാറും ഒപ്പു വെക്കുമെന്നാണ് വിവരം. ‘റുപിയാ കാർഡിെൻറ’ ഔദ്യോഗിക പ്രകാശനവും പ്രധാനമന്ത്രി നിർവഹിക്കും. ഡിസംബറില്‍ ഇന്ത്യ-സൗദി സംയുക്ത നാവികാഭ്യാസം ചെങ്കടലിൽ നടക്കുന്നുണ്ട്. ഇതിന് മുന്നോടിയായി ഇന്ത്യയില്‍ പരിശീലനത്തിലാണ് ഒരു വിഭാഗം സൗദി സൈനികർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.