അബ്ഹ: കഴിഞ്ഞ 20 വർഷമായി അബ്ഹയിൽ ടൈലറിങ് ജോലി നോക്കിയിരുന്ന മലപ്പുറം നിലമ്പൂർ എടക്കര സ്വദേശി മൊയ്തീൻ ഹൃദയാഘാതം വന്നതിനെ തുടർന്ന് അബ്ഹയിലെ ഹോസ്പിറ്റലിൽ അബോധാവസ്ഥയിൽ കഴിയാൻ തുടങ്ങിയിട്ട് രണ്ട് മാസമാവുന്നു. ഇൻഷുറൻസ് കാലാവധി തീർന്നതിനാൽ നിലവിൽ കാര്യമായ ചികിത്സ ലഭ്യമാകുന്നില്ല. ഒരു മാസമായി വെൻറിലേഷൻ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇപ്പോൾ കൃത്രിമശാസോച്ഛാസം നൽകുകയാണ്. മൂന്ന് പെൺകുട്ടികളുടെ പിതാവായ മെയ്തീൻ ഒരു മകളുടെ വിവാഹം നടത്തി അടുത്തകാലത്താണ് തിരിച്ചുവന്നത്.
നിർധന കുടുബത്തിൽപ്പെട്ടയാളാണ്. ഇദ്ദേഹത്തെ നാട്ടിൽ എത്തിക്കാൻ സഹായം തേടുകയാണ് അബ്ഹയിലെ സാമൂഹികപ്രവർത്തകർ. അബ്ഹയിൽനിന്ന് നേരിട്ട് നാട്ടിൽ എത്തിക്കാൻ സ്ട്രച്ചർ സൗകര്യമുള്ള വിമാനം ഇല്ലാത്തതും പ്രതിസന്ധിയാണ്. ഭാരിച്ച ചെലവും തുടർചികിത്സക്ക് പണം കണ്ടെത്തുവാനും ശ്രമങ്ങൾ നടത്തുകയാണ് അബ്ഹയിലെ സാമൂഹിക പ്രവർത്തകർ. ഇവർക്ക് നേതൃത്വം കൊടുത്ത് സിദ്ദീക്ക് മൗലവി, ഷാ കൈരളി(050 737 7454), ആബിദ് നവീൻ ഫാബ്രിക്സ് (050 235 2184) എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.