ജിദ്ദ: ജിദ്ദയിലെത്തിയ ഇറാഖ് പ്രധാനമന്ത്രി ആദിൽ അബ്ദുൽ മഹ്ദി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾ തമ്മിൽ നിലനിൽക്കുന്ന ബന്ധങ്ങളും അബ്ഖൈഖ്, ഖുറൈ സ് എണ്ണനിലയങ്ങൾക്കുേനരെ നടന്ന അട്ടിമറി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തു. സൗദിയോടുള്ള െഎക്യദാർഢ്യം പ്രഖ്യാപിച്ച ആദിൽ അബ്ദുൽ മഹ്ദി സമാധാനവും സ്ഥിരതയും നിലനിൽക്കാൻ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും വ്യക്തമാക്കി. ഇറാഖ് പ്രധാനമന്ത്രിയുടെ നിലപാടിനെ സൽമാൻ രാജാവ് അഭിനന്ദിച്ചു. കർബലയിലുണ്ടായ ബോംബാക്രമണത്തെ ശക്തമായി അപലപിക്കുന്നതായി സൽമാൻ രാജാവ് പറഞ്ഞു.
ആക്രമണത്തിനിരയായവരുടെ കുടുംബത്തിനും ഇറാഖ് ജനതക്കും അനുശോചനമറിയിക്കുകയും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കെട്ടയെന്ന് ആശംസിക്കുകയും ചെയ്തു. മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ, സ്റ്റേറ്റ് മന്ത്രി ഡോ. മൻസൂർ ബിൻ മുത്ഇബ്, ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് ബിൻ നാഇഫ്, വാണിജ്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽകസബി, ഇറാഖിലെ സൗദി അംബാസഡർ അബ്ദുൽ അസീസ് ബിൻ ഖാലിദ് അൽശംമരി എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.