കേളി കലാസാംസ്കാരിക വേദി റുവൈദ യൂനിറ്റ് ജനകീയ ഇഫ്താർ

കേളി റുവൈദ യൂനിറ്റ് ജനകീയ ഇഫ്താർ

റിയാദ്: കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയയിലെ റുവൈദ യൂനിറ്റ് ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. റിയാദിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള റുവൈദ ഗ്രാമത്തിൽ വെച്ച് നടന്ന ഇഫ്താർ വിരുന്നിൽ സ്വദേശികളും പ്രവാസികളുമടക്കം മുന്നൂറിലധികം ആളുകൾ പങ്കെടുത്തു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി എന്നിവർ പങ്കെടുത്തു.

മുസാഹ്മിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, മുസാഹ്മിയ ഏരിയ കമ്മിറ്റി അംഗങ്ങൾ, വിവിധ യൂനിറ്റ് അംഗങ്ങൾ എന്നിവരും ഇഫ്താറിന്റെ വിജയത്തിനായി രൂപവത്കരിച്ച പ്രത്യേക സംഘാടക സമിതി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി. നാനാവിഭാഗങ്ങളിൽപ്പെട്ട സ്വദേശികളും വിദേശികളും ഒത്തുചേർന്ന ഇഫ്താർ സംഗമം പ്രദേശത്തെ പ്രവാസി സമൂഹത്തിെൻറ സജീവ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി.

Tags:    
News Summary - Kelly Ruwaida Unit Public Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.