ജിദ്ദ: സമൂഹ മാധ്യമങ്ങളിൽ വൈറലായി ഹജ്ജ് വേളയിലെ സുരക്ഷ ഉദ്യോഗസ്ഥരുടെ സേവനങ്ങ ൾ. െസെനികരുടെ പകരം വെക്കാനില്ലാത്ത സ്നേഹാർദ്രമായ സേവന പ്രവർത്തനങ്ങളാണ് മാധ്യമങ ്ങളിൽ വൈറലായത്. മിനയിലും അറഫയിലും മുസ്ദലിഫയിലും സുരക്ഷ ഉദ്യോഗസ്ഥർ ചെയ്തു കൊണ്ടിരിക്കുന്ന സേവനങ്ങൾ വിവരണാധീതമാണ്. ‘തീർഥാടകരുടെ സുരക്ഷക്ക് ഞങ്ങൾ തയാ ർ, തീർഥാടക സേവനം ഞങ്ങൾക്ക് അഭിമാനം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് സൈനികർ പുണ്യഭൂമിയിൽ സേവനത്തിനിറങ്ങിയത്.
സുരക്ഷ കാത്തു സൂക്ഷിക്കുന്നതോടൊപ്പം പ്രായം കൂടിയവരെ സഹായിക്കുക, കുട്ടികളെയും പ്രായം കൂടിയവരെയും ചുമലിലേറ്റുക, അവരോട് സ്നേഹത്തോടെ പെരുമാറാകുക, വേണ്ട സഹായങ്ങൾ നൽകുക, വഴിതെറ്റിയവരെ ലക്ഷ്യസ്ഥാനത്തെത്തിക്കുക, ചൂടിന് ആശ്വാസമേകാൻ വെള്ളം നൽകുക, തണുപ്പിച്ച വെള്ളം തലയിലേക്കും മുഖത്തേക്കും തളിച്ചുകൊടുക്കുക, പ്രാർഥിക്കാൻ സഹായിക്കുക, വീൽ ചെയർ സേവനം തുടങ്ങിയ നിരവധി മാനുഷിക സേവന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകളാണ് ഹജ്ജ് വേളയിൽ കണ്ടത്. സുരക്ഷ ഉദ്യോഗസ്ഥർക്ക് പുറമെ റെഡ് ക്രസൻറ്, ആരോഗ്യം, സൗദി സ്കൗട്ട്, സ്വദേശികളും വിദേശികളുമായ നിരവധി സന്നദ്ധ സേവന പ്രവർത്തകരും തീർഥാടകരുടെ സേവനത്തിനായി പതിവുപോലെ ഇത്തവണയും രംഗത്തുണ്ടായിരുന്നു.
പല ചിത്രങ്ങളും ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ടെങ്കിലും അതിലേറ്റവും കൂടുതൽ പ്രചരിച്ചത് സ്വദേശിയായ ഫോേട്ടാഗ്രാഫർ സഉൗദ് അൽമുസൈഹിജ് പകർത്തിയ പടമാണ്. ഹജ്ജിനിടയിൽ വഴിതെറ്റിയ ഏഷ്യക്കാരനും വൃദ്ധനുമായ ഒരു തീർഥാടകനെ സുരക്ഷ ഉദ്യോഗസ്ഥൻ ചുമന്നു ലക്ഷ്യസ്ഥാനത്തെത്താൻ സഹായിക്കുന്ന പടമാണ് കഴിഞ്ഞ ദിവസം ഏറ്റവും വൈറലായത്. മുൻ പേജിലാണ് ചില പ്രാദേശിക പത്രങ്ങൾ ഇൗ പടം പ്രസിദ്ധീകരിച്ചത്. ഇൗ ചിത്രം മീഡിയ അവാർഡിന് സമർപ്പിക്കാനൊരുങ്ങുകയാണ്. മാനുഷികമായ കാഴ്ചയാണിതെന്നും സൗദി ഭരണകൂടം തീർഥാടകർക്ക് നൽകുന്ന സേവനം ലോകത്തിന് കാണിച്ചുകൊടുക്കാനാണ് ഫോേട്ടായെടുത്തതെന്നും ഫോേട്ടാഗ്രാഫർ സഉൗദ് പറഞ്ഞു.
അറഫയിൽ നിന്ന് നടന്നുവരുേമ്പാഴാണ് ഏഷ്യക്കാരനെ പൊലീസുകാരൻ ചുമന്നു പോകുന്നത് കണ്ടത്. പലതവണ ഹജ്ജ് വേളയിൽ ഫോേട്ടാ പകർത്തിയിട്ടുണ്ട്. സുരക്ഷ വിഭാഗവുമായി ബന്ധപ്പെട്ട ഫോേട്ടായിലാണ് ശ്രദ്ധിക്കാറ്. ഹജ്ജ് വേളയിലെ നിരവധി ഫോേട്ടാകൾ എെൻറ പക്കലുണ്ട്. ഇപ്പോഴത്തെ ഇൗ ഫോേട്ടാക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.