ദമ്മാം: മൂന്നു പതിറ്റാണ്ടായ ഷിബു വിൽഫ്രഡിെൻറ സംഗീത സപര്യയിൽ പുതിയൊരു നേട്ടം കൂടി എഴുതിച്ചേർത്ത് ഒരു ആ ൽബം കൂടി പുറത്തുവന്നു. ദിവസങ്ങൾ കൊണ്ടു തന്നെ വിശ്വാസികൾക്കിടയിൽ വൻ പ്രചാരമാണ് ‘എലിയോ വേനായി’ എന്ന ആത്മീയ സംഗീത ആൽബത്തിനുണ്ടായത്. ‘എെൻറ കണ്ണുകൾ ൈദവത്തിലാണ്’ എന്നാണ് ഇൗ ഗ്രീക്ക് പ്രയോഗത്തിെൻറ അർഥം. കോട്ടയം പാലാ സ്വദേശിയായ ഷിബു 23 വർഷമായി ദമ്മാമിലാണ്. ഹെങ്കൽ എന്ന കമ്പനിയിലെ ഫിനാൻസ് വിഭാഗത്തിൽ ഉദ്യോഗസ്ഥനാണ്. നാട്ടിലെ പള്ളിയിൽ ക്വയർ ഗായക സംഘത്തിലായിരുന്നു തുടക്കം. ശാസ്ത്രീയ സംഗീതത്തോടൊപ്പം ഉപകരണ സംഗീതത്തിലും പരിശീലനം നേടി.
കീ ബോർഡിസ്റ്റെന്ന നിലയിൽ നിരവധി ഗാനങ്ങളുടെ പിന്നണിയിലും ഭാഗമായി. പ്രവാസത്തിലെ ഒഴിവ് സമയങ്ങളെല്ലാം കീ േബാർഡ് പഠനത്തിനായി മാറ്റിവെച്ചു. ഇപ്പോൾ ഷിബുവിെൻറ കീഴിൽ നിരവധി കുട്ടികൾ ദമ്മാമിൽ കീബോർഡിൽ പരിശീലനം നേടുന്നു. സംഗീത വഴിയിൽ നിരവധി ശിഷ്യഗണങ്ങളെ വാർത്തെടുക്കാനായി. അതിൽ പലരും ചലച്ചിത്ര പിന്നണി രംഗത്ത് സജീവമായി പേരെടുത്തു. വർഷങ്ങൾക്ക് മുമ്പ് ഒരു പ്രാർഥന സംഘം ‘തീം സോങ്’ ചെയ്യാൻ ആവശ്യപ്പെട്ടതാണ് ആത്മീയ സംഗീത രംഗത്ത് ചുവടുറപ്പിക്കാൻ നിമിത്തമായത്. ഇംഗ്ലീഷിൽ പാശ്ചാത്യ ശൈലിയിലുള്ള ഗാനമായിട്ടും ഷിബു ആ വെല്ലുവിളി ഏറ്റെടുത്തു. പാട്ട് സംവിധാനം ചെയ്തു. കേവലം തീം സോങ്ങായിട്ടും അത് വിശ്വാസികൾക്കിടയിൽ സൂപ്പർ ഹിറ്റായി മാറി.
അഭിനന്ദനങ്ങൾ പ്രവഹിച്ചതോടെ എന്തുകൊണ്ട് ഇൗ വഴിയിൽ സഞ്ചരിച്ചുകൂടാ എന്ന ചിന്ത ഉദിച്ചു. സുഹൃത്തുക്കളുടെ സഹായത്തോടെ കൂടുതൽ പാട്ടുകൾ സംഗീതം ചെയ്ത് ഉപകരണ സംഗീതത്തിെൻറ പിന്നണിയിൽ അത് പൂർത്തീകരിച്ചു. വിജയ് േയശുദാസും എം.ജി ശ്രീകുമാറും ഒക്കെ പാടിയ ‘സ്നേഹം’ എന്ന ആൽബത്തിലെ പാട്ടുകൾ പോപ്പുലറായി. ഇതിൽ നാലുവയസുകാരി അന്നക്കുട്ടി പാടിയ ‘ഇൗശോ എെൻറ കൂെടയുണ്ട്’ എന്ന ഗാനം വിശ്വസികളുടെ ചുണ്ടുകളിൽ തത്തിക്കളിക്കാൻ തുടങ്ങി. പള്ളികളിൽ ഇന്നും പ്രിയപ്പെട്ട പാട്ടായി അലയടിക്കുന്നു. ഇതോടെ ഷിബുവിനെ കൊണ്ട് ആൽബങ്ങൾ ചെയ്യിക്കാൻ നിർമാതാക്കൾ വരി നിൽക്കാൻ തുടങ്ങി. എന്നാൽ എല്ലാം ഏറ്റെടുക്കാൻ ഒരുക്കമായിരുന്നില്ല. സെലക്ടീവാൻ ജാഗ്രത പാലിച്ചു. അടുത്ത ആൽബം ‘ബറാക്ക’യായിരുന്നു.
ചിത്ര അരുൺ, മധു ബാലകൃഷ്ണൻ, മെറിൻ ബർണാഡ് തുടങ്ങിയവർ പാടിയ അതും ആസ്വാദകർ ഏറ്റെടുത്തു. ഇതിലെ കെ.ജി മാർക്കോസ് പാടിയ പാട്ടുകൾ കൃസ്ത്യൻ ഭക്തിഗാനത്തിലെ സൂപ്പർ ഹിറ്റുകളുടെ ഗണത്തിലാണ്. കല്യാണ വീടുകളിലും പള്ളികളിലും ഇത് ഗായകർ നിത്യവും ആലപിക്കാറുണ്ട്. ദമ്മാമിൽ ആദ്യമായി ഒരു പ്രഫഷനൽ നാടകം അരങ്ങേറിയപ്പോൾ അതിലെ ഗാനങ്ങൾക്ക് ഇൗണ പകരാനും അവസരം ലഭിച്ചു. ഇതിലെ രണ്ട് ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. ‘ശിഖണ്ഡിനി’ എന്ന നാടകത്തിന് പശ്ചാത്തല സംഗീതമൊരുക്കിയും ഷിബു ശ്രദ്ധേയനായി. ഒ.എം കരുവാരക്കുണ്ട് രചിച്ച് കണ്ണുർ ഷെരീഫ് ആലപിച്ച ‘മക്കയും മദീനയും’ എന്ന് തുടങ്ങുന്ന ഭക്തിഗാനവും ഹിറ്റുകളിൽ ഒന്നാണ്. മാർച്ച് 30 ന് നാട്ടിൽ റിലീസ് ചെയ്ത ‘എലിയോ േവനായി’ ആൽബം ഹിറ്റായെന്ന് അറിയുേമ്പാൾ സന്തോഷമുണ്ടെന്നുംഷിബു വിൽഫ്രഡ് പറഞ്ഞു. പ്രണയ ഗീതികളായ ‘ഗുൾ മോഹർ’ എന്ന ആൽബത്തിെൻറ പണിപ്പുരയിലാണ് ഇപ്പോൾ. ഭാര്യ ബിന്നി അൽഹൊഖൈർ ആശുപത്രിയിലെ എകസറേ ടെക്നീഷ്യനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.