ദമ്മാം: രണ്ട് വർഷം മുമ്പ് ദഹ്റാൻ റോഡിലുണ്ടായ വാഹനാപകടത്തിൽ യു. പി സ്വദേശിയായ യുവാവ് മരണമടഞ്ഞതിനെ തുടർന ്ന് ജയിലിലായ നിലമ്പൂർ പെരുമ്പലത്ത് പ്രമോദ് (30) ദിയാധനം നൽകിയതിനെ തുടർന്ന് ജയിൽ മോചിതനായി. പ്രവാസ ലോകത്ത െ സുമനുസ്സുകളുടെ സഹായമാണ് പ്രമോദിെൻറ മോചനത്തിന് കാരണമായത്. കൈവിട്ടുപോയ ജീവിതം തിരിച്ചു തന്നവരോട് നന്ദി ചൊല്ലി പ്രമോദ് അടുത്ത ദിവസം നാട്ടിലേക്ക് തിരിക്കും. 2016 ഒക്ടോബർ 10 നാണ് കേസിനാസ്പദമായ അപകടം നടന്ന ത്. ഖത്തീഫിലെ നിർമാണ കമ്പനിയിൽ ൈഡ്രവറായി ജോലി ചെയ്തിരുന്ന പ്രമോദ് ഒാടിച്ച പിക് അപ് വാൻ ദഹ്റാൻ റോഡിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വണ്ടിയിൽ ഇടിക്കുകയായിരുന്നു. കേടായ വണ്ടി നന്നാക്കിക്കൊണ്ടിരുന്ന യു.പി സ്വദേശി സീഷാൻ വണ്ടിയുടെ അടിയിൽപെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. വണ്ടി മറ്റൊരാളുടെ പേരിൽ ആയതും, ഇൻഷുറൻസ് പരിരക്ഷ ഇല്ലാതിരുന്നതും പ്രമോദിന് വിനയായി. മൂടൽ മഞ്ഞായതിനാൽ സിഗ്നൽ ൈലറ്റ് പോലുമില്ലാതെ റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനം പ്രമോദിെൻറ ശ്രദ്ധയിൽ പെടാതിരുന്നതാണ് അപകടകാരണം. ഒപ്പം വണ്ടിയുടെ ബ്രേക്ക് തകരാറിലായതും കാരണമായി.
ഇതോടെ ജയിലിലായ പ്രമോദിന് മൂന്ന് ലക്ഷം ദിയാധനം നൽകാനാണ് കോടതി വിധിച്ചത്. മറ്റൊരു സ്വദേശിയുടെ പേരിലുള്ള വാഹനമോടിക്കാൻ പ്രമോദിനെ നിർബന്ധിക്കുകയും ഇൻഷുറൻസ് പരിരക്ഷ നൽകാതിരിക്കുകയും ചെയ്തത് കമ്പനിയാെണങ്കിലും എല്ലാ ഉത്തരവാദിത്തത്തിൽ നിന്നും അവർ ഒഴിഞ്ഞു മാറിയതോടെ പ്രമോദിെൻറ ജയിൽ വാസം നീണ്ടുപോയി. നാട്ടിലെ നിർധന കുടുംബത്തിെൻറ അത്താണിയായ പ്രമോദിെൻറ അവസ്ഥ എട്ട് മാസത്തിന് ശേഷമാണ് നവോദയ സംസ്കാരിക വേദിയുടെ ശ്രദ്ധയിൽ പെട്ടത്. നേവാദയ രക്ഷാധികാരി ഇ.എം കബീറിെൻറ ശ്രമഫലമായി ഒരു സ്വദേശിയുടെ ജാമ്യത്തിൽ പ്രമോദിനെ ജയിലിൽ നിന്ന് പുറത്തിറക്കി. തുടർന്ന് സാമൂഹ്യ പ്രവർത്തകനായ മുഹമ്മദ് നജാത്തി ചെയർമാനും ആരിഫ് നിലമ്പൂർ കൺവീനറും രാജേഷ് ആനമങ്ങാട് ജോ. കൺവീനറുമായി ജനകീയ സമിതി രൂപവത്കരിച്ചു. പ്രമോദിനെ കുറ്റവിമുക്തനാക്കുന്നതിനുള്ള ദിയാധനം സ്വരൂപിക്കുകയായിരുന്നു കമ്മിറ്റിയുടെ ലക്ഷ്യം.
ഇതേ സമയത്ത് മരിച്ച സീഷാെൻറ കുടുംബവുമായി ദിയാധനത്തിെൻറ കാര്യത്തിൽ സമവായമുണ്ടാക്കാനും കമ്മിറ്റി ശ്രമിച്ചു കൊണ്ടിരുന്നു. പ്രമോദിെൻറ കുടുംബത്തിെൻറ ദയനീയ സ്ഥിതി തിരിച്ചറിഞ്ഞ സീഷാെൻറ കുടുംബം ദിയാധനത്തിൽ ഇളവ് നൽകാൻ തയാറായതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി.
ഇതേ സമയം ജനകീയ കമ്മിറ്റി ആവശ്യമായ തുക സ്വരൂപിക്കുകയും കോടതിയുടെ സാന്നിധ്യത്തിൽ തുക ൈകമാറി പ്രമോദിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു. ഇ.എം കബീർ, നജാത്തി എന്നിവരുടെ അക്ഷീണ യത്നമാണ് നിരവധി കടമ്പകൾ കടന്ന് പ്രമോദിനെ തിരികെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഇടയാക്കിയത്.
നാലു വർഷത്തിനു ശേഷം നാട്ടിൽ പോകുന്ന പ്രമോദിന് ചെറിയ തോതിൽ ജീവിതം കരുപിടിപ്പിക്കുന്നതിന് രണ്ട് ലക്ഷം രൂപ സഹായമായി നൽകാനും ജനകീയ കമ്മിറ്റിക്ക് കഴിഞ്ഞു. ഷമീം മലപ്പുറം, ഷാജി പനോലൻ, ശ്രീകുമാർ കോഴിക്കോട് എന്നിവരാണ് ജനകീയ കമ്മറ്റിക്ക് നേതൃത്വം കൊടുത്ത മറ്റുള്ളവർ. വിനീതയാണ് പ്രമോദിെൻറ ഭാര്യ, ആദർശ്, അമൽ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.