ജിദ്ദ: സൗദിയിലെ ആകെ ജനസംഖ്യ നിലവിൽ 3.5 കോടിയിലെത്തിയതായി റിപ്പോർട്ട്. ഒരു വർഷത്തിനുള്ളിൽ 2.3 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
2020ലെ രണ്ടാം പാദത്തിെൻറ അവസാനത്തോടെ സൗദിയിലെ ജനസംഖ്യ 3,50,13,414 ആണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ഗസ്റ്റാറ്റ്) തിങ്കളാഴ്ച വെളിപ്പെടുത്തി. 2019 ലെ ജനസംഖ്യ 3.42 കോടിയായിരുന്നു. 2020 രണ്ടാം പാദത്തിെൻറ അവസാനത്തോടെ ഇത് 2.3 ശതമാനം വർധിച്ച് 3.5 കോടിയായി ഉയർന്നു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജനസംഖ്യയുടെ 58 ശതമാനം (2,03,07780) പുരുഷന്മാരും 42 ശതമാനം (1,47,05,633) സ്ത്രീകളുമാണ്. രാജ്യത്ത് പുരുഷന്മാരുടെ എണ്ണം ഒരു വർഷം 2.5 ശതമാനവും സ്ത്രീകളുടെ എണ്ണം 2.1 ശതമാനവുമായി വർധിച്ചു. ജനസംഖ്യയിൽ 30 മുതൽ 44 വയസ്സുവരെയുള്ളവരാണ് ഏറ്റവും കൂടുതൽ. മൊത്തം 30.3 ശതമാനം വരും ഈ വിഭാഗത്തിലുള്ളവർ. ഇവരിൽതന്നെ 10.9 ശതമാനം പേർ 35നും 39നും ഇടയിൽ പ്രായമുള്ളവരാണ്. 30 മുതൽ 34 വരെയും 40 മുതൽ 44 വരെയും പ്രായമുള്ളവർ 9.7 ശതമാനം ആണ്.
രാജ്യത്തെ ഏറ്റവും വലിയ സമൂഹം പ്രധാനമായും യുവാക്കളാണെന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്. 70 മുതൽ 74 വയസ്സു വരെയുള്ളവരുടെ തോത് ജനസംഖ്യയുടെ 0.8 ശതമാനമാണ്.75 മുതൽ 79 വയസ്സു വരെ 0.5 ശതമാനം, 80 നും അതിന് മുകളിലും പ്രായമുള്ളവർ 0.5 ശതമാനം എന്ന തോതിലാണ് മറ്റു കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.