റിയാദ്: സൗഹൃദ രാജ്യങ്ങളായ ജോർഡാൻ, ബഹ്‌റൈൻ, കുവൈത്ത് എന്നിവയ്‌ക്കെതിരെ ഇറാൻ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെയും പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റങ്ങളെയും സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇത്തരം നടപടികൾ മേഖലയിലെ സംഘർഷാവസ്ഥ വർദ്ധിപ്പിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
മേഖലയിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനായി സംയമനം പാലിക്കാനും സംഘർഷങ്ങൾ ഒഴിവാക്കാനും രാജ്യം ആഹ്വാനം ചെയ്തു. വിവേകം കൈവിടാതെ നയതന്ത്ര പ്രവർത്തനങ്ങളിലേക്ക് മടങ്ങണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. സമാധാനത്തിനുവേണ്ടി സൗഹൃദ രാജ്യമായ പാകിസ്താെൻറ മേൽനോട്ടത്തിലും, ഖത്തറിെൻറ സഹകരണത്തിലുമുള്ള ക്രിയാത്മക ചർച്ചകൾ പൂർത്തിയാക്കേണ്ടതുണ്ട്.
യുദ്ധത്തിലേക്ക് വീണ്ടും തിരിച്ചുപോകുന്നത് മേഖലയിലെ ജനങ്ങൾക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതിനാൽ മേഖലയിലും ആഗോളതലത്തിലും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ഈ നയതന്ത്രശ്രമങ്ങൾ അത്യന്താപേക്ഷിതമാണെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.