സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ ദേശീയപതാകകളുടെ വർണങ്ങളിൽ മിന്നിത്തിളങ്ങിയ കിങ്ഡം ടവറും മറ്റ് ഭാഗങ്ങളും
റിയാദ്: ചരിത്രപരമായ മക്ക സംയുക്ത പ്രതിരോധ ഉടമ്പടി ഒപ്പുവെച്ചതിെൻറ സന്തോഷസൂചകമായി സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങളിലെ വാസ്തുവിദ്യാ വിസ്മയങ്ങളായ കിങ്ഡം ടവർ ഉൾപ്പടെയുള്ള അംബരചുംബികൾ അംഗരാജ്യങ്ങളുടെ പതാകവർണങ്ങളാൽ അണിഞ്ഞൊരുങ്ങി. സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ ദേശീയപതാകകളുടെ വർണങ്ങളിൽ മിന്നിത്തിളങ്ങിയ പ്രകാശവിധാനങ്ങൾ, മൂന്ന് രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര ഐക്യത്തിെൻറയും പ്രാദേശിക-അന്തർദേശീയ മേഖലകളിൽ സമാധാനവും സുരക്ഷയും പുലർത്താനുള്ള സംയുക്ത പ്രതിജ്ഞാബദ്ധതയുടെയും പ്രതീകമായി മാറി.
പൊതുജനങ്ങളുടെ ആഹ്ലാദപ്രകടനങ്ങൾക്കൊപ്പം നടന്ന ഈ ദീപാലങ്കാരങ്ങൾ, മൂന്ന് രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ആഴത്തിലുള്ള ചരിത്രപരമായ ബന്ധങ്ങളെയും സഹോദര്യത്തെയും അടിവരയിടുന്നു. ശക്തമായ പ്രതിരോധ സഹകരണവും പങ്കുവെക്കുന്ന തന്ത്രപ്രധാന താൽപ്പര്യങ്ങളുമാണ് ഈ കൂട്ടായ്മയുടെ കരുത്ത്.
പ്രതിരോധ മേഖലയിലെ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിലും മേഖലയിൽ സുസ്ഥിരത ഉറപ്പാക്കുന്നതിലും ഈ കരാർ ഒരു നിർണ്ണായക നാഴികക്കല്ലാണ്. സമാധാനപൂർണവും സമൃദ്ധവുമായ ഒരു ഭാവി പടുത്തുയർത്താനുള്ള പങ്കാളിത്ത രാജ്യങ്ങളുടെ ദൃഢനിശ്ചയമാണ് ഈ സവിശേഷമായ ആഘോഷങ്ങളിലൂടെ വ്യക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.