റിയാദ്: സിറിയയിലെ പൽമിറ നഗരത്തിന് സമീപം സംയുകത സുരക്ഷാസേനക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. നിരവധിപേർ കൊല്ലപ്പെട്ട സംഭവത്തിലെ ഇരകളുടെ കുടുംബങ്ങളെ സൗദി വിദേശകാര്യമന്ത്രാലയം അനുശോചനം അറിയിച്ചു. സിറിയയുടെയും അമേരിക്കയുടെയും സംയുക്തമായ സുരക്ഷാസേനക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്.
തീവ്രവാദത്തിനെതിരെ സംയുക്തമായി നടത്തിയ ഓപറേഷനിടെയായിരുന്നു ആക്രമണം. നിരവധി ആളുകൾക്ക് ജീവഹാനി സംഭവിക്കുകയും പരിക്കേൽക്കുകയും ചെയ്യാൻ ഈ ആക്രമണം കാരണമായി. ഇരകളുടെ കുടുംബങ്ങളെയും ഇരു രാജ്യങ്ങളിലെയും സർക്കാരുകളെയും സൗദി അറേബ്യ ആത്മാർഥമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ ആത്മാർഥമായി ആശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.