കരിമ്പട്ടികയിൽപ്പെട്ട കമ്പനിക്ക് വിമാനങ്ങൾ കൈമാറിയെന്ന വാർത്തകൾ നിഷേധിച്ച് സൗദി എയർലൈൻസ്

റിയാദ്: കരിമ്പട്ടികയിൽപ്പെട്ട ഒരു സ്ഥാപനത്തിന് വിമാനങ്ങൾ കൈമാറിയെന്ന രീതിയിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണങ്ങൾ സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി എയർലൈൻസ് (സൗദിയ) ശക്തമായി നിഷേധിച്ചു. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കമ്പനി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഈ ആരോപണങ്ങളിൽ യാതൊരു വസ്‌തുതയുമില്ലെന്നും അധികൃതർ വ്യക്തമാക്കി.

വിവാദ വാർത്തകളിൽ പറയുന്ന വിമാനങ്ങൾ 2023-ൽ തന്നെ സൗദിക്ക് പുറത്ത് രജിസ്റ്റർ ചെയ്ത മറ്റൊരു കമ്പനിക്ക് വിറ്റഴിച്ചതാണെന്ന് സൗദിയ പ്രസ്താവനയിലൂടെ അറിയിച്ചു. അംഗീകൃത വാണിജ്യ-നിയമ വശങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടായിരുന്നു ഈ വിൽപ്പന നടപടികൾ.

വിൽപ്പന നടന്ന തീയതിക്ക് ശേഷം ഈ വിമാനങ്ങളുമായോ, അവ നിലവിൽ കൈവശം വെച്ചിരിക്കുന്ന കമ്പനിയുമായോ തങ്ങൾക്ക് യാതൊരുവിധ പ്രവർത്തനപരമോ വാണിജ്യപരമോ ആയ ബന്ധവുമില്ലെന്ന് സൗദി എയർലൈൻസ് വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിലുള്ള എല്ലാ ചട്ടങ്ങളും നിയമങ്ങളും പൂർണ്ണമായി പാലിച്ചുകൊണ്ടാണ് തങ്ങളുടെ എയർലൈൻസ് മുന്നോട്ട് പോകുന്നതെന്നും കമ്പനി ഔദ്യോഗികമായി അറിയിച്ചു.

Tags:    
News Summary - Saudi Airlines denies reports of transferring aircraft to blacklisted company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.