റിയാദ്: വ്യാജ മാർഗങ്ങളിലൂടെയോ അനധികൃതമായോ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച വിദേശി പിടിയിലായി. ഖസീം പ്രവിശ്യയിലെ ബുറൈദ അമീർ നായിഫ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ് (ജവാസത്ത്) ഉദ്യോഗസ്ഥർ പിടികൂടിയത്.
വിമാനത്താവളത്തിലെ പാസ്‌പോർട്ട് വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ കർശനമായ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. അറസ്റ്റിലയ വ്യക്തി പാകിസ്താൻ സ്വദേശിയാണെന്ന് ജവാസത്ത് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾക്കെതിരെയുള്ള പ്രാഥമിക നടപടികൾ പൂർത്തിയാക്കിയതായും നിയമലംഘനവുമായി ബന്ധപ്പെട്ട തുടർന്നുള്ള നിയമനടപടികൾക്കായി കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും ഡയറക്ടറേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.