വ്യാജ സർട്ടിഫിക്കറ്റിൽ അക്കൗണ്ടൻറ് ജോലി നേടിയ നിരവധിപേർ പിടിയിൽ


റിയാദ്: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സൗദി അറേബ്യയിൽ അക്കൗണ്ടൻസി രംഗത്ത് ജോലി നേടിയ നിരവധിപേർ പിടിയിൽ. സൗദി ഓർഗനൈസേഷൻ ഫോർ ചാർട്ടേഡ് ആൻഡ് പ്രഫഷനൽ അക്കൗണ്ട്സാണ് (എസ്.ഒ.സി.പി.എ) ഇവരുടെ സർട്ടിഫിക്കറ്റുകൾ വ്യജമാണെന്ന് കണ്ടെത്തിയത്. രാജ്യത്ത് നിയമാനുസൃതം ജോലി ചെയ്യാനുള്ള ക്രമപ്പെടുത്തലിന്റെ ഭാഗമായി ഓർഗനൈസേഷനിൽ രജിസ്ട്രേഷൻ നേടണം. അതിനുവേണ്ടി സമർപ്പിച്ച അപേക്ഷകളിൽ അക്കാദമിക് യോഗ്യത പരിശോധന നടത്തിയപ്പോഴാണ് നിരവധി പേർ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ് ജോലിയിൽ തുടരുന്നതെന്ന് മനസ്സിലാക്കിയത്.

ഉടൻ ഈ ആളുകളുടെ അപേക്ഷ നിരസിക്കുകയും ശിക്ഷാനടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു. അക്കൗണ്ടൻറ്, ഓഡിറ്റർ പോലുള്ള വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നവരാണ് ഇവർ. അക്കാദമിക് യോഗ്യതയും പരിചയവും തെളിയിക്കാൻ ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകൾ അന്താരാഷ്ട്ര ഏജൻസികളുടെ സഹായത്തോടെ, അക്കാദമിക് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് സാധുത പരിശോധന നടത്തുന്നത്. അതുകൊണ്ട് തന്നെ പഴുതടച്ചാണ് നടപടി. വ്യാജനാണെങ്കിൽ കൈയോടെ പിടിക്കപ്പെടും. കടുത്ത നിയമനടപടിയും ശിക്ഷയും നേരിടേണ്ടി വരും.

വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉപയോഗവും രജിസ്ട്രേഷനുവേണ്ടിയുള്ള സമർപ്പണവും ഇല്ലാതാക്കുന്നതിനും അതോറിറ്റിക്ക് ലഭിക്കുന്ന രേഖകളുടെയും വിവരങ്ങളുടെയും സമഗ്രതയും വിശ്വാസ്യതയും ഉറപ്പാക്കാനുമുള്ള നടപടികളുമായി മുന്നോട്ടു പോവുമെന്ന് അധികൃതർ വ്യക്തമാക്കി. കർശന നടപടികൾ കൈക്കൊണ്ട് ഓർഗനൈസേഷന്റെ പ്രവർത്തനത്തിന്റെ സുതാര്യതയും സമഗ്രതയും വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും തുടരുകയാണ്.

ഈ നടപടി അക്കൗണ്ടിങ്, ഓഡിറ്റിങ് തൊഴിൽ രംഗത്തെ സംരക്ഷിക്കുന്നതിനും തൊഴിൽ ചെയ്യുന്നവരുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനും വേണ്ടിയാണ്. നിയമ ലംഘനങ്ങളെ ചെറുക്കാനും ഓഡിറ്റിങ്, അക്കൗണ്ടിങ് മേഖലകളിൽ യോഗ്യതയുള്ളവർക്ക് തൊഴിൽ ഉറപ്പാക്കാനുമുള്ള ഓർനൈസേഷന്റെ പ്രതിബദ്ധതയാണ് ഇത് സ്ഥിരീകരിക്കുന്നത്. അക്കൗണ്ടിങ്, ഓഡിറ്റിങ് ജോലിക്കാരെ നിയന്ത്രിക്കുന്നതിൽ ഓർനൈസേഷന്റെ ഏറ്റവും പ്രധാനപ്പെട്ട റോളുകളിലൊന്ന് ഈ തൊഴിലുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളവർക്ക് അംഗത്വം നൽകുന്നതാണ്. പ്രഫഷനലിസത്തോടും ഉയർന്ന കാര്യക്ഷമതയോടെയും തൊഴിൽ നിർവഹിക്കാൻ കഴിവുള്ള ഒരു വിശ്വസനീയ അക്കൗണ്ടിങ് സമൂഹത്തെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണിതെന്നും ഓർഗനൈസേഷൻ പറഞ്ഞു.

News Summary - Many people who got accountant jobs on fake certificates were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.