റിയാദ്: സൗദിയിലെ കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി ലോകത്തിലെ മികച്ച 50 സർവകലാശാലകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഉന്നതനിലവാരമുള്ള ഗവേഷണ പ്രബന്ധങ്ങളുടെ എണ്ണം പരിഗണിച്ചുള്ള 100 വികസിത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ 19 ാം സ്ഥാനവും നേടി. 8000 ലേറെ ആഗോള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രകടനം പരിശോധിക്കുന്ന നേചർ ഇൻഡക്ടിെൻറ 2016 പട്ടികയാണ് കിങ് അബ്ദുല്ല സർവകലാശാലയുടെ മികവ് കണ്ടെത്തിയത്. തോംസൺ റോയിേട്ടഴ്സിെൻറ ലോകത്തെ ആദരണീയരായ ഗവേഷകരുടെ പട്ടികയിൽ സർവകലാശാലയിലെ എട്ട് അധ്യാപകർ സ്ഥാനം നേടിയിട്ടുണ്ട്.
2009 ലാണ് മക്ക പ്രവിശ്യയിലെ തുവാലിൽ സർവകലാശാല സ്ഥാപിതമായത്. ചെങ്കടൽ തീരത്ത് 9,000 ഒാളം ഏക്കറിൽ പരന്നുകിടക്കുന്ന അതി ബൃഹത്തായ കാമ്പസാണ് സർവകലാശാലക്കുള്ളത്. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഇന്ന് ഇൗ സർവകലാശാല. കുറഞ്ഞകാലം കൊണ്ട് തന്നെ ലോകത്തെ എണ്ണപ്പെട്ട ഗവേഷണ സ്ഥാപനങ്ങളിലൊന്നായി പേര്നേടാനായി എന്നതാണ് ശ്രദ്ധേയം. നിലവിൽ 940 ബിരുദാനന്തര ബിരുദ വിദ്യാർഥികളാണ് ഇവിടെയുള്ളത്. 1,200 ലേറെ പൂർവവിദ്യാർഥികളും. എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള, 60 ലേറെ രാജ്യക്കാരായ വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. ഇതിൽ 31 ശതമാനം സൗദി പൗരൻമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.