ദമ്മാം: മലയാളികളെ ഞെട്ടിച്ച ഖത്തീഫ് കൊലപാതകത്തിെൻറ ആറുവർഷത്തിലധികം നീണ്ട സംഭവപരമ്പരകൾക്ക് അന്ത്യം കു റിച്ച് അവസാനയാളുടേയും മൃതദേഹം ദമ്മാമിൽ ഖബറടക്കി. തമിഴ്നാട്, മല്ലിപ്പട്ടണം, പുതേുക്കോട്ട സ്വദേശി ശൈഖ് ദ ാവൂദ് എന്നയാളുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം ഒടുവിൽ ഖബറടക്കിയത്. മറ്റ് നാലുപേരുടെ മൃതദേഹങ്ങൾ മുമ്പ് പല ഘട്ടങ്ങളിലായി സംസ്കരിച്ചിരുന്നു. പാസ്പോർട്ടിലെ മേൽവിലാസ പ്രകാരം ആളെ തിരിച്ചറിയാൻ കഴിയാഞ്ഞതിനാൽ അഞ്ജാത മൃതദേഹമായാണ് ശൈഖ് ദാവൂദിെൻറ മൃതദേഹം ഖബറടക്കിയത്. തമിഴ്നാട്ടിലെ പ്രവാസി വകുപ്പായ എൻ.ആർ.ടി, തൃച്ചി കളക്ടർ, പുതുക്കോട്ട തഹസീൽ ദാർ എന്നിവരുടെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ശൈഖ് ദാവൂസ് എന്നൊരാൾ ഇൗ മേൽവിലാസത്തിൽ ജീവിച്ചിരുന്നില്ലെന്ന് വ്യക്തമായി. മൃതദേഹം കണ്ടെത്തി മൂന്ന് വർഷം കഴിഞ്ഞിട്ടും ഖബറടക്കാൻ കഴിയാത്തതിൽ വിഷയത്തിലിടെപട്ട സാമൂഹിക പ്രവർത്തകരുടെ മേൽ സഫ പൊലീസ് നിരന്തരം സമ്മർദം ചെലുത്തിവരികയായിരുന്നു. ഇതെ തുടർനാണ് ഇയാളെ കണ്ടെത്താൻ സാധിച്ചില്ല എന്ന റിപ്പോർട്ട് ഇന്ത്യൻ എംബസി സൗദി വിദേശകാര്യ മന്ത്രാലയത്തിന് ൈകമാറിയത്. തുടർന്ന് സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന് ഖബറടക്കുന്നതിനുള്ള അനുമതി പത്രം സഫ പൊലീസ് നൽകുകയായിരുന്നു.
വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷമാണ് ദമ്മാമിൽ ഖബറടക്കിയത്. നാസ് വക്കം, ജാഫർ കൊണ്ടോട്ടി എന്നിവർ ഖബറടക്കുന്നതിന് നേതൃത്വം നൽകി.
മലയാളികളടക്കം അഞ്ചുപേരെയാണ് ഖത്തീഫിൽ ജീവനോടെ കുഴിച്ചുമൂടി കൊന്നത്. കൊല്ലം ശാസ്താംകോട്ട സ്വദേശി അരികിലിയത്ത് വിളത്തറ വീട്ടിൽ ഷാജഹാൻ അബൂബക്കർ, തിരുവന്തപുരം കിളിമാനൂർ സ്വദേശി അബ്ദുൽ ഖാദർ സലീം, കൊല്ലം കണ്ണനല്ലൂർ സ്വശേി ൈശഖ് ദാവൂദ്, തമിഴ്നാട് കന്യാകുമാരി സ്വദേശി അസ്ഹർ ഹുസൈൻ, ബില്ലിക്കുറി കൽക്കുളം ഫാത്തിമ സ്ട്രീറ്റ് സ്വദേശി ലാസർ എന്നിവരാണ് ജീവനോടെ കുഴിച്ചുമൂടപ്പെട്ടത്. ഒരുമിച്ച് ജോലിചെയ്തിരുന്ന അഞ്ചുപേരെ കാണാനില്ലെന്ന് ഏഴുവർഷം മുമ്പാണ് പരാതി ഉയർന്നത്. ആറു വർഷം മുമ്പ് കൃഷിത്തോട്ടം കിളച്ചുമറിക്കുന്നതിനിടയിൽ ലഭിച്ച അസ്ഥിപഞ്ചരങ്ങളാണ് ക്രൂരമായ കൊലപാതകത്തെ കുറിച്ച് പുറംലോകത്തെ അറിയിച്ചത്.
സൗദി പൊലീസിെൻറ വിദഗ്ധമായ അന്വേഷണമാണ് പ്രതികളെ കണ്ടെത്താനിടയാക്കിയത്. പ്രതികളായ മൂന്ന് സ്വദേശി പൗരന്മാരെയും വധശിക്ഷക്ക് വിധേയമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.