റിയാദ്: കരുനാഗപ്പള്ളി സ്വദേശിയെ റിയാദിൽ കാണാനില്ലെന്ന് പരാതി. കല്ലേലിഭാഗം പുതുവീട്ടിൽ താജുദ്ദീൻ അഹമ്മദ് കുഞ്ഞിനെയാണ് ഒരാഴ്ചയിലേറെയായി കാണാനില്ലെന്ന് വീട്ടുകാർ പരാതിപ്പെടുന്നത്. റിയാദിലെ അസീസിയ പച്ചക്കറി മാർക്കറ്റിനടുത്ത് ബന്ധുക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു. വൈറസ് ബാധയേറ്റെന്ന സംശയത്താൽ മേയ് 11ന് സ്രവ പരിശോധന നടത്തിയപ്പോൾ കോവിഡ് 19 പോസിറ്റീവാണെന്ന് കണ്ടിരുന്നു.
രോഗം സ്ഥിരീകരിക്കപ്പെട്ടശേഷം റിയാദിൽ ചിലരൊക്കെ ഇദ്ദേഹത്തെ കണ്ടതായി പറയുന്നുണ്ടെങ്കിലും ഒരാഴ്ചയിൽ കൂടുതലായി ഇദ്ദേഹം വീട്ടുകാരുമായി ബന്ധപ്പെടുന്നില്ല. ഏതെങ്കിലും ആശുപത്രിയിൽ പരിചരണത്തിലാണെന്ന് സംശയമുണ്ടെങ്കിലും ആശുപത്രി ഏതാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അൽഈമാൻ ആശുപത്രിയിൽന്ന് ഇമാം സഉൗദ് ബിൻ അബ്ദുറഹ്മാൻ ആശുപത്രിയിലേക്ക് മാറ്റിയിരിക്കാമെന്ന ആശുപത്രി ജീവനക്കാരിയുടെ ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
റിയാദിൽ താജുദ്ദീെൻറ തൊട്ടടുത്തെ റൂമിലെ താമസക്കാരനും ബന്ധുവുമായ മൈനാഗപ്പള്ളി സ്വദേശി ഷെരിഫ് ഇബ്രാഹിം കോവിഡ് ബാധിച്ച് മേയ് എട്ടിന് മരിച്ചിരുന്നു. ഒരു മാസം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞശേഷമായിരുന്നു അന്ത്യം. അതോടനുബസിച്ച് റൂമിലുള്ളവർ ക്വാറൻറീനിൽ പോയി തിരിച്ചെത്തിയപ്പോൾ താജുദ്ദീൻ ഒരു ഹോട്ടലിലേക്ക് താമസം മാറ്റി. എന്നാൽ, അടുത്ത ദിവസം തന്നെ വസ്ത്രങ്ങൾ ആ ഹോട്ടലിൽ ഉപേക്ഷിച്ച് അവിടെനിന്ന് പോയെന്നും പറഞ്ഞുകേൾക്കുന്നു. അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലദ്യമായാൽ 0530669529 (എം. സാലി) എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.