മക്ക: മദീന സന്ദർശനം കഴിഞ്ഞെത്തിയ ഇന്ത്യൻ തീർഥാടകർക്ക് മസ്ജിദുൽ ഹറാമിൽ ആദ്യ ജു മുഅ പ്രാർഥന നിർവഹിച്ചു. ഹജ്ജ് കമ്മിറ്റി കീഴിൽ എത്തിയ 20,000 തീർഥാടകരാണ് ആണ് മസ്ജിദുൽ ഹറാമിൽ ജുമുഅ നമസ്കരിക്കാനെത്തിയത്. മലയാളി ഹാജിമാരുടെ മദീന സന്ദർശനം തുടരുകയാണ്. ഇതിനകം 3600 ഓളം മലയാളി ഹാജിമാർ മക്കയിൽ എത്തി. ഹറമിൽ ആദ്യമായി ജുമുഅയിൽ പങ്കെടുത്ത സന്തോഷത്തിലാണ് മലയാളി ഹാജിമാരും. എന്നാൽ, ജുമുഅക്ക് തൊട്ടുമുമ്പ് തിരൂർ വെട്ടം സ്വദേശി സൈതാലിക്കുട്ടി (66) ഹറമിൽ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു മരിച്ചത് തീർഥാടകർക്ക് വേദനയുള്ള ഓർമയായി. ജുമുഅയിൽ പെങ്കടുക്കാൻ രാവിലെ മുതൽ തീർഥാടകർ ഹറമിലേക്ക് വന്നു തുടങ്ങി.
11ഒാടെ മുഴുവൻ തീർഥാടകരെയും ഇന്ത്യൻ ഹജ്ജ് മിഷൻ പ്രവർത്തകർ ഹറമിൽ എത്തിച്ചു. ഒന്ന്, രണ്ട് മൂന്ന് ബസ് സ്റ്റേഷനുകളിൽനിന്നാണ് ഹാജിമാർ പുറപ്പെട്ടത്. മസ്ജിദുൽ ഹറാമിനടുത്ത ശിഅബ് അമീർ ബസ്സ്റ്റേഷൻ വഴിയാണ് അസീസിയയിലെ മുഴുവൻ തീർഥാടകരും ജുമുഅക്ക് എത്തിയത്. 40 ഡിഗ്രിക്ക് മുകളിൽ ആയിരുന്നു വെള്ളിയാഴ്ച മസ്ജിദുൽ ഹറാമിലും പരിസരത്തും ചൂട്. ഹാജിമാർക്ക് ഹജ്ജ് മിഷനും മലയാളി സന്നദ്ധ സംഘടനകളും വെള്ളം വിതരണം ചെയ്തു. മലയാളി സന്നദ്ധ സംഘടനകൾ കുട വിതരണം ചെയ്തത് ഹാജിമാർക്ക് ആശ്വാസമായി. ജുമുഅ കഴിഞ്ഞ് വഴിതെറ്റാതിരിക്കാനും ശരിയായ ബസിൽ കയറ്റാനും കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖിെൻറ നേതൃത്വത്തിൽ ഇന്ത്യൻ ഹജ്ജ് മിഷൻ വളൻറിയർമാരും നൂറുകണക്കിന് മലയാളി സന്നദ്ധപ്രവർത്തകരും ഹറമിലും പരിസരത്തും സജീവമായി. ഇവരുടെ സേവനം ഹാജിമാർക്ക് ഏറെ അനുഗ്രഹമായി. ചൂടില്‍ തളര്‍ച്ച ബാധിച്ച കുറച്ചു ഹാജിമാര്‍ക്ക് ഹജ്ജ് മിഷന് മെഡിക്കല്‍ ടീം പ്രാഥമിക ചികിത്സ നല്കി വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.