യാംബു: സൗദിയുടെ കിഴക്കൻ പ്രവിശ്യയിലും റിയാദ് നഗരത്തിന്റെ കിഴക്കൻ മേഖലയിലും വരും ദിവസങ്ങളിൽ താപനില ഉയരുമെന്നും തെക്കൻ മേഖലയിൽ മഴക്ക് സാധ്യതയെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിയാദിലെയും കിഴക്കൻ പ്രദേശങ്ങളിലെയും ചില ഭാഗങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടാനിടയുണ്ട്.
തെക്കൻ സൗദിയിലെ ജിസാൻ, അസീർ, അൽ ബാഹ മേഖലയിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ജിദ്ദ-ജീസാൻ തീരദേശ റോഡിൽ കാഴ്ച മറയ്ക്കുംവിധം പൊടിക്കാറ്റ് അടിച്ചുവീശുമെന്നും കേന്ദ്രം സൂചിപ്പിച്ചു. വാഹനത്തിൽ യാത്രചെയ്യുന്നവർ പൊടിക്കാറ്റുള്ള കാലാവസ്ഥയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി.
ചൊവ്വാഴ്ച റിയാദിൽ 44 ഡിഗ്രി സെൽഷ്യസും ദമ്മാമിലും അൽ അഹ്സയിലും 47 ഡിഗ്രി സെൽഷ്യസും മക്കയിൽ 45 ഡിഗ്രിയും മദീനയിലും ബുറൈദയിലും 43 ഡിഗ്രിയും ജിദ്ദയിൽ 41 ഡിഗ്രിയും 28 ഡിഗ്രിയുമാണ് താപനില രേഖപ്പെടുത്തിയത്. അബഹയിലും ത്വാഇഫിലും 35 ഡിഗ്രിയുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതെന്നും കാലാവസ്ഥ കേന്ദ്രം റിപ്പോർട്ടിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.