കഅ്ബയെ പൊതിഞ്ഞ ‘കിസ്വ’യുടെ അടിഭാഗം ഉയർത്തിക്കെട്ടുന്ന ജോലിയിലേർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ

ഹജ്ജ് ഒരുക്കം: കഅബയെ പൊതിഞ്ഞ ‘കിസ്വ’യുടെ അടിഭാഗം ഉയർത്തിക്കെട്ടി

മക്ക: ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി കഅ്ബയെ പുതപ്പിക്കുന്ന വസ്ത്രമായ ‘കിസ്വ’യുടെ അടിഭാഗം ഉയർത്തിക്കെട്ടി. കിസ്വയുടെ വ്യത്തി കാത്തുസുക്ഷിക്കുന്നതിനും കേടുപാടുകളില്ലാതെ സംരക്ഷിക്കുന്നതിനുമാണ് പതിവുപോലെ ഈ വർഷവും ഹജ്ജിന് മുന്നോടിയായി കിസ്വ ഉയർത്തിക്കെട്ടിയത്. മൂന്നു മീറ്റർ പൊക്കത്തിലാണ് ഉയർത്തിക്കെട്ടിയത്. ഉയർത്തിയ ഭാഗം വെളുത്ത കോട്ടൺ തുണികൊണ്ട് മൂടിയിട്ടുണ്ട്. അതിന് രണ്ടര മീറ്റർ വീതിയും നാല് വശങ്ങളിലും 54 മീറ്റർ നീളവുമുണ്ട്. കിസ്വ കേന്ദ്രത്തിൽ നിന്നുള്ള 36 സാങ്കേതിക ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തിൽ 10 ക്രെയിനുകൾ ഉപയോഗിച്ചാണ് കിസ്വ ഉയർത്തിക്കെട്ടിയത്. പല ഘട്ടങ്ങളിലായാണ് കിസ്വ ഉയർത്തിക്കെട്ടുന്നത്. ആദ്യം എല്ലാ വശങ്ങളിൽനിന്നും ആവരണത്തിന്റെ അടിഭാഗം നീക്കം ചെയ്യുകയും കോണുകൾ വേർതിരിക്കുകയും ചെയ്യുന്നു. പിന്നീട് താഴത്തെ കയർ അഴിച്ച് കിസ്‌വയുടെ ഫിക്സിങ് വളയങ്ങളിൽനിന്ന് നീക്കം ചെയ്യുന്നു. കിസ്‌വ മൂന്നു മീറ്റർ ഉയരത്തിൽ എല്ലാ ഭാഗത്തും സമാന്തരമായി പൊതിയുന്നു. അതിനു ശേഷം എല്ലാ വശങ്ങളിലും വെളുത്ത തുണി ഓരോന്നായി ഉറപ്പിക്കുന്നു.

Tags:    
News Summary - Hajj preparation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.