ജിദ്ദ: ഇന്ത്യയിൽനിന്നു നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യുന്നവർ കോവിഡ് വാക്സിൻ എടുക്കണമെന്ന് നിർബന്ധമില്ല. നാട്ടിൽനിന്ന് ഒരു ഡോസോ രണ്ടു ഡോസോ വാക്സിൻ പൂർത്തിയാക്കിയവരും ഒറ്റ ഡോസ് പോലും ഇതുവരെ എടുക്കാത്തവർക്കുമെല്ലാം സൗദിയിലെത്തിയാൽ അഞ്ചു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാണ്. നിലവിൽ സൗദിയിൽനിന്നും രണ്ട് ഡോസ് എടുത്തവർക്കും നേരേത്ത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽനിന്നും ഇളവ് അനുവദിച്ച വിഭാഗങ്ങൾക്കും മാത്രമേ ക്വാറൻറീൻ നിബന്ധനയിൽനിന്ന് ഒഴിവ് ലഭിക്കൂ. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമുള്ളവർ തങ്ങൾ യാത്ര ചെയ്യുന്ന വിമാനക്കമ്പനിയുടെ കീഴിെല ഹോട്ടലുകളിലോ രാജ്യത്ത് ക്വാറൻറീനുവേണ്ടി അംഗീകരിച്ച ഹോട്ടലുകളിലോ അഞ്ച് ദിവസ ക്വാറൻറീന് മുൻകൂട്ടി ബുക്ക് ചെയ്യണം. ഇവർ സൗദിയിലെത്തി 24 മണിക്കൂറിനുള്ളിലും അഞ്ചാംദിവസവും കോവിഡ് പി.സി.ആർ പരിശോധനക്ക് വിധേയരാവുകയും വേണം. അതേസമയം, സൗദിയിലെത്തിക്കഴിഞ്ഞാൽ പുറത്തിറങ്ങണമെങ്കിൽ രണ്ട് ഡോസ് വാക്സിനെടുത്തിരിക്കണം. കടകളിലും പൊതുയിടങ്ങളിലും പ്രവേശിക്കാനും പൊതുഗതാഗത സൗകര്യം ഉപയോഗിക്കാനും ഇത് നിർബന്ധമാണ്. വാക്സിനേഷൻ പൂർത്തീകരിച്ച് തവക്കൽനാ ആപ്ലിക്കേഷനിൽ ഇമ്യൂൺ സ്റ്റാറ്റസും നേടണം. അങ്ങനെയുള്ളവർക്കേ എല്ലായിടത്തും പ്രവേശിക്കാനാവൂ. അതുകൊണ്ട് നാട്ടിൽനിന്ന് കോവിഷീൽഡ് വാക്സിൻ രണ്ട് ഡോസും പൂർത്തിയാക്കിയവർ സൗദി ആരോഗ്യ മന്ത്രാലയത്തിെൻറ ലിങ്കിൽ രജിസ്റ്റർ ചെയ്ത് തവക്കൽന ആപ്പിൽ സ്റ്റാറ്റസ് കൃത്യമായി അപ്ഡേറ്റ് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.