ജിദ്ദ: സൗദി തലസ്ഥാനമായ റിയാദില്‍ നടക്കുന്ന അര്‍ജൻറീന- ബ്രസീല്‍ മത്സരത്തിെൻറ ടിക് കറ്റുകള്‍ റെക്കോഡ് വേഗത്തില്‍ വിറ്റഴിഞ്ഞു.
വെള്ളിയാഴ്ച രാത്രി എട്ടു മണിക്കാണ് ബ്രസ ീല്-അർജൻറീന മത്സരം. റിയാദിലെ കിങ് സഊദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിെൻറ ടിക്കറ്റുകള്‍ https://www.ticketmx.com/en കഴിഞ്ഞ ദിവസമാണ് വെബ്സൈറ്റില്‍ ലഭ്യമായത്. 25000 സീറ്റുകളുള്ള സ്േറ്റഡിയത്തിലേക്ക് ഇനി അവശേഷിക്കുന്നത് അമ്പതില്‍ താഴെ ഫാമിലി ടിക്കറ്റുകളാണ്. 200 റിയാലിെൻറയും 1800, 2000, 5000 റിയാലിെൻറയും ടിക്കറ്റുകള്‍ റെക്കോർഡ് വേഗത്തിലാണ് വിറ്റുപോയത്. വൈകീട്ട് നാലു മുതല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാകും.
സന്നാഹ ഫുട്ബാള്‍ മത്സരത്തില്‍ നേരിടാനുള്ള അര്‍ജൻറീനൻ ടീമില്‍ ലയണല്‍ മെസ്സിയും സെര്‍ജിയൊ അഗ്വൂറോയും ഇടം പിടിച്ചിട്ടുണ്ട്. പരിക്കേറ്റ ബ്രസീലിയല്‍ താരം നെയ്മര്‍ റിയാദിലെത്തില്ലെന്നാണ് സൂചന. കഴിഞ്ഞ തവണ റിയാദില്‍ നെയ്മര്‍ എത്തിയിരുന്നെങ്കിലും ലയണല്‍ മെസ്സി എത്തിയിരുന്നില്ല. കോപ അമേരിക്ക ഫുട്ബാളില്‍ റഫറിമാരെയും ലാറ്റിനമേരിക്കന്‍ ഫെഡറേഷനെയും പരസ്യമായി വിമര്ശിച്ചതിെൻറ പേരില്‍ മെസ്സിക്ക് മൂന്നു മത്സരങ്ങളിൽ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്കവസാനിച്ചതിനു ശേഷമുള്ള മെസ്സിയുടെ ആദ്യ മത്സരത്തിനാണ് റിയാദ് സാക്ഷ്യംവഹിക്കുന്നത്. ടിക്കറ്റുകള്‍ മലയാളികളും സ്വന്തമാക്കിയിട്ടുണ്ട്. അര്‍ജൻറീന ടീമില്‍ മെസ്സി ഉള്‍പ്പെടെയുള്ളവര്‍ എത്തുന്നതിനാല്‍ ആവേശത്തിലാണ് മലയാളികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.